Categories: Kerala

3 മണിക്കൂർ 27.5 ലക്ഷം രൂപ; വിദേശത്ത് നിന്നല്ല, കടവന്ത്ര പ്രദേശവാസികൾ നൽകിയത്

ലക്‌ഷ്യം ഒന്ന് മാത്രം റിൻസൺ എന്ന യുവാവിന് വേണ്ടി 10 ലക്ഷം രൂപ സ്വരൂപിക്കണം...

സ്വന്തം ലേഖകൻ

എറണാകുളം: 3 മണിക്കൂർ കൊണ്ട് കടവന്ത്ര പ്രദേശവാസികൾ നൽകിയത് 27.5 ലക്ഷം രൂപയാണ്. റിൻസൺ എന്നു പേരുള്ള ഒരു യുവാവിന് കിഡ്നി തകരാറുണ്ടായപ്പോൾ ചികിൽസാ സഹായത്തിന് കടവന്ത്ര പള്ളി തെരഞ്ഞെടുത്തരീതിയും വ്യത്യസ്തമായിരുന്നു. “മോഡേൺ നൻമരങ്ങ”ളെപ്പോലെ വിദേശത്തുനിന്ന് കള്ളപ്പണം വെളുപ്പിക്കൽ രീതിയല്ല കടവന്ത്ര സെന്റ് ജോസഫ് ഇടവക തെരെഞ്ഞെടുത്തത്. ഒരിടവക എങ്ങനെ ഒരു നാടിന്റെ മുഖമായി മാറുന്നു എന്നുകൂടി കാണിക്കുകയാണ് ഈ സഹായ രീതി.

ഇടവകാതിർത്തിയിലുള്ള നാനാജാതി മതസ്ഥരെയും, വിവിധ രാഷ്ട്രീയ പ്രവർത്തകരെയും, റസിഡൻസ് അസോസിയേഷനുകളെയും ഒരുമിപ്പിച്ച് ഒരു ജനകീയ സമിതിയുണ്ടാക്കുകയായിരുന്നു ആദ്യഘട്ടം. CPM എന്നോ കോൺഗ്രസെന്നോ വ്യത്യാസമില്ലാതെ, ഹൈന്ദവനെന്നോ ക്രിസ്ത്യാനിയെന്നോ ഇസ്ലാമെന്നോ വ്യത്യാസമില്ലാതെ, സകലരും ഈ ഉദ്യമത്തിൽ പങ്കളികളാവുകയായിരുന്നു. തുടർന്ന്, MLA രക്ഷാധികാരിയും, ഇടവക വികാരി കൺവീനറുമായാണ് സമിതി രൂപീകരിക്കപ്പെട്ടത്. റസിഡൻസ് അസോസിയേഷനുകളും, ക്ളബുകളുമടക്കം സകലരും ഒരു കുടക്കീഴിൽ അണി നിരന്നു. ഈ സമിതിയുടെ കീഴിൽ വിവിധ ഇടങ്ങളിലായി 17 ലോക്കൽ കമ്മിറ്റികൾ.

ലക്‌ഷ്യം ഒന്ന് മാത്രം റിൻസൺ എന്ന യുവാവിന് വേണ്ടി 10 ലക്ഷം രൂപ സ്വരൂപിക്കണം. ഇനി അഥവാ അധികം തുകയുണ്ടായാൽ ആ പ്രദേശത്തെ അർഹതപ്പെട്ട ഏതൊരാളുടെയും ചികിൽസക്കായി ഉപയോഗിക്കുമെന്ന തീരുമാനത്തോടെ വ്യക്തമായ പദ്ധതികളാണ് രൂപീകരിക്കപ്പെട്ടത്. തുടർന്ന്, വികാരിയച്ചനും കൗൺസിലറും റിൻസന്റെ പിതാവും ചേർന്ന ഒരു സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങി.

ആഗസ്റ്റ് 16-ന് രാവിലെ 9 മണി മുതൽ 12 മണി വരെ മാത്രം വീടുകൾ സന്ദർശിച്ച് സംഭാവനകൾ സ്വീകരിക്കാനായിരുന്നു തീരുമാനം. ആ മൂന്നു മണിക്കൂർ കൊണ്ട് പ്രദേശവാസികൾ കാരുണ്യത്തിന്റെ മടിശീലകൾ തുറന്നപ്പോൾ അക്കൗണ്ടിലേക്കൊഴുകി എത്തിയത് 27.5 ലക്ഷം രൂപയായിരുന്നു.

പിരിച്ചെടുത്ത പണത്തേക്കാളുപരിയായി അതു സംഘടിപ്പിച്ച രീതിയാണ് ശ്രദ്ധേയം. ഒരിടവക എങ്ങിനെ ആ നാടിന്റെ മുഖമാകുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തം. ഒരു വികാരിയച്ചനിൽ ജാതി-മത ഭേദമെന്യേ പ്രദേശവാസികൾ മുഴുവൻ വിശ്വാസമർപ്പിക്കുന്നു എന്നത് ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്, ഏറെ പ്രത്യേകിച്ച് കത്തോലിക്കാ സഭയെ വീണുകിട്ടുന്ന അവസരങ്ങളിലെല്ലാം അപകീർത്തിപ്പെടുത്തി വികൃതമാക്കാൻ ഒരു വലിയ സംഘടിത കൂട്ടം തന്നെ നിലവിലുള്ളപ്പോൾ.

പുരോഹിതന്റെ മൂല്യം അവൻ പുലർത്തുന്ന ധാർമികതയിലും, സത്യസന്ധതയിലും, സുതാര്യതയിലും മാത്രമാണെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്ന സംഭവം. സ്വന്തം സമുദായത്തിലൊതുങ്ങിത്തീരേണ്ടവനല്ല ക്രിസ്ത്യാനി, മറിച്ച് അപരനിലയ്ക്കും ലയിച്ചു ചേരേണ്ടവനാണെന്ന ഓർമ്മപ്പെടുത്തലാണീ സംഭവം. കടവന്ത്ര സെന്റ് ജോസഫ് പള്ളി വികാരി ഫാ.ബെന്നി മാരാംപറമ്പിൽ കാണിച്ചുതരുന്ന മാതൃകയും അതുതന്നെയാണ്.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

13 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

17 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago