ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ലത്തീന്‍ ഭാഷയില്‍ Samaritanus Bonus, “നല്ല സമരിയക്കാരന്‍” എന്നു തലക്കെട്ട് നൽകിയിരിക്കുന്ന വത്തിക്കാന്റെ പ്രബോധനം പ്രകാശനം ചെയ്തു. ആസന്നമരണരെയും രോഗമൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്നവരെയും എങ്ങനെ അവരുടെ ജീവിതാന്ത്യത്തില്‍ മറ്റുള്ളവര്‍ കൂടെയായിരിക്കണമെന്നതിന് സഹായകമാകുന്ന സഭയുടെ കാഴ്ചപ്പാടു വ്യക്തമാക്കുന്നതാണ് ഈ പ്രബോധനം. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ് (Congregation for the Doctrine of Faith) സഭയുടെ ഈ പ്രബോധനം ഫ്രാന്‍സിസ് പാപ്പായുടെ നിര്‍ദ്ദേശപ്രകാരവും അംഗീകാരത്തോടെയും 2020 സെപ്തംബര്‍ 22-ന് പ്രകാശനം ചെയ്തത്. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍വച്ച് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലൂയി ലദാരിയയാണ് പ്രകാശനകർമ്മം നിർവഹിച്ചത്.
വാര്‍ദ്ധക്യത്താലും രോഗങ്ങളാലും ജീവിതാന്ത്യത്തില്‍ എത്തിയവരെ പരിചരിക്കുന്നതില്‍ ദൈവശാസ്ത്രപരമായും, മാനുഷികമായും, വൈദ്യശാസ്ത്രപരമായും, ആശുപത്രി പരിചരണ രീതികള്‍ക്ക് അനുസൃതമായും പാലിക്കേണ്ട ധാര്‍മ്മിക നിലപാടുകളാണ് ഈ പ്രബോധനത്തിലൂടെ സഭ നൽകുന്നതെന്നും; ഗുരുതരമായ രോഗാവസ്ഥയിലും മരണത്തോടു മല്ലടിച്ചു കഴിയുന്നവരുടെ ചികിത്സ സംബന്ധിച്ച് ബോധപൂര്‍വ്വം ഒഴിവാക്കേണ്ട കാര്യങ്ങളും, അവരെ എപ്രകാരം അജപാലനപരമായി ജീവിതാന്ത്യംവരെ പിന്‍തുണയ്ക്കണമെന്നുമുള്ള നിലപാടുകളുമാണ് പ്രബോധനത്തിലുള്ളതെന്നും നല്ല സമരിയക്കാരന്റെ പ്രകാശനവേളയിൽ സംഘത്തിന്‍റെ പ്രീഫെക്ട് വിശദീകരിച്ചു.
ഓരോ വ്യക്തിയുടെയും പകര്‍പ്പില്ലാത്തതും അന്യൂനവുമായ മൂല്യം മനസ്സിലാക്കി അവസാന നിമിഷംവരെ അയാളെ പരിചരിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുമ്പോഴാണ്, ഇന്നത്തെ സമൂഹം ഏറെ വിശ്വാസമര്‍പ്പിക്കുന്ന മരണാസന്നരുടെ സാന്ത്വനപരിചരണംപോലും (Palliative Care) സാര്‍ത്ഥകമാകുന്നതെന്ന സഭയുടെ കാലികമായ നിലപാട് ഈ പ്രബോധനം വെളിപ്പെടുത്തുന്നു. അതുപോലെതന്നെ, വ്യക്തിമാഹാത്മ്യവാദം കൊട്ടിഘോഷിക്കുന്ന ഇക്കാലഘട്ടത്തില്‍ ഒരാളുടെ യാതനകള്‍ക്കു മുന്നില്‍ മറ്റുള്ളവര്‍ സാക്ഷികളാണെന്ന സത്യം പ്രബോധനം അനുസ്മരിപ്പിക്കുകയും സമര്‍ത്ഥിക്കുകയും ചെയ്യുന്നു.
“ഇനി രക്ഷയില്ല” എന്ന അവസ്ഥയിലെത്തിയ മരണാസന്നരായ രോഗികളെ കൂലിക്കാരെ (mercenaries) നോട്ടത്തിനു ഏല്പിച്ചിരുന്ന പതിവ് 16-Ɔο നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉണ്ടായിരുന്നുവെന്നും, അതിന് എതിരെയാണ് വിശുദ്ധ കമീലോ ‘കൂലിക്കല്ല, സ്നേഹത്തോടെയും നിര്‍ലോഭമായും മരണാസന്നരെ പരിചരിക്കുവാനും, ദൈവസ്നേഹത്തെപ്രതി രോഗികളായ സഹോദരങ്ങളെ ശുശ്രൂഷിക്കുവാനും സന്മനസ്സും സമര്‍പ്പവും സ്നേഹവുമുള്ളവരുടെ സമൂഹം’ രൂപീകരിച്ചതെന്ന ചരിത്രഭാഗവും പ്രബോധനം ഉദ്ധരിക്കുന്നുണ്ട്. ആധുനിക ലോകവും, ചില ഡോക്ടര്‍മാരും, സര്‍ക്കാരുകളും മരണാസന്നരായ രോഗികള്‍ക്കു ചിലപ്പോള്‍ നിര്‍ദ്ദേശിക്കുന്നതും, കല്പിക്കുന്നതുമായ കാരുണ്യവധത്തെയും (Euthansia), പരസഹായത്തോടെയുള്ള ആത്മഹത്യയെയും (assisted suicide) വിശുദ്ധനായ ജോണ്‍ പോള്‍ 2- Ɔമന്‍ പാപ്പാ പ്രബോധിപ്പിച്ച ജീവന്റെ സുവിശേഷം (Evangelium Vitae) നിഷേധിച്ചിട്ടുള്ളത്, “നല്ല സമരിയക്കാരന്‍” എന്ന പ്രബോധനത്തിലും ആവര്‍ത്തിക്കുന്നുണ്ട്.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.