Categories: Kerala

ടീന ജോസ് സി.എം.സി. സന്യാസിനിയല്ല

സിവിൽ-സന്യാസ നിയമങ്ങൾ പ്രകാരം സി.എം.സി. സമൂഹത്തിന്റെ ഏതെങ്കിലും ഒരു മഠത്തിൽ കഴിയാൻ അവകാശങ്ങളൊന്നുമില്ല...

സ്വന്തം ലേഖകൻ

കൊച്ചി: ടീന ജോസ് (മേരി ട്രീസ പി.ജെ പുതുശേരി പൂണിത്തുറ) എന്ന വ്യക്തിക്ക് സിഎംസി സന്യാസിനീ സമൂഹവുമായി 2009 മുതൽ ഏതൊരു ബന്ധമില്ലെന്ന് സി.എം.സി. സഭാ നേതൃത്വം ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി സി.എം.സി. സന്യാസിനീ സമൂഹത്തിന്റെ വസ്ത്രം ധരിച്ച്, സി.എം.സി. സന്യാസിനി എന്ന വ്യാജേന സമൂഹത്തെ തെറ്റിദ്ധരിപ്പിക്കും വിധത്തിൽ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുകയും വിവാദങ്ങൾ സൃഷ്ടിച്ചു വരികയായിരുന്നു.

സഭാ വിരുദ്ധ ശക്തികൾക്കൊപ്പം ചേർന്ന് തെറ്റിദ്ധാരണകളും വ്യാജ വാർത്തകളും പ്രചരിപ്പിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുവാൻ കുറേനാളായി ഈ വ്യക്തി ശ്രമിച്ചുവരികയായിരുന്നു. സിവിൽ-സന്യാസ നിയമങ്ങൾ പ്രകാരം സി.എം.സി. സമൂഹത്തിന്റെ ഏതെങ്കിലും ഒരു മഠത്തിൽ കഴിയാൻ അവകാശങ്ങളൊന്നുമില്ലെങ്കിൽ പോലും ഒരു പതിറ്റാണ്ടിലേറെയായി ഈ വ്യക്തിയുടെ ചികിൽസകൾക്കുൾപ്പെടെയുള്ള സകല ചെലവുകളും സി.എം.സി. സന്യാസിനീ സമൂഹം വഹിച്ചുവരികയായിരുന്നു. ഇക്കാര്യങ്ങൾ സമൂഹം വ്യക്തമായി മനസിലാക്കണമെന്ന ഉദ്ദേശത്തോടെയാണ് സി.എം.സി. സന്യാസിനീ സമൂഹം പ്രസ്താവന പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സി.എം.സി. സഭ പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ പൂർണ്ണരൂപം:

റ്റീന ജോസ്: സിഎംസി സന്ന്യാസിനീസമൂഹാംഗമല്ല: പി.ആര്‍.ഒ.

കൊച്ചി: സിസ്റ്റര്‍ റ്റീന ജോസ് സിഎംസി എന്ന പേരില്‍ ഇപ്പോള്‍ ചാനലുകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടേയും തിരുസഭക്കും വൈദീകര്‍ക്കും സമര്‍പ്പിതര്‍ക്കും എതിരെ സംസാരിച്ചുകൊണ്ടിരിക്കുന്ന മേരി ട്രീസ പി.ജെ പുതുശേരി പൂണിത്തുറ (റ്റീന ജോസ്) എന്ന വ്യക്തി സിഎംസി സന്ന്യാസിനീസമൂഹാംഗമല്ലെന്നു സഭയുടെ ജനറല്‍ പിആര്‍ഒ പ്രസ്താവനയില്‍ അറിയിച്ചു. (27/01/2021)

2009 മാര്‍ച്ച് 26 ന് സിഎംസി കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്തു പോകാനുള്ള ഡിസ്‌പെന്‍സേഷന്‍ അവര്‍ക്കു ലഭിച്ചതാണ്. ഇതിനെതിരെ വത്തിക്കാനിലും ഹൈക്കോടതിവരേയും മേരി ട്രീസ (റ്റീന ജോസ്) അപ്പീലിനു പോയിട്ടും സിഎംസി സന്ന്യാസിനീ സമൂഹത്തിന് അനുകൂലമായാണ് വിധി തീര്‍പ്പുണ്ടായത് (വത്തിക്കാന്‍: N. 25.622/09), (ഹൈക്കോടതി: R.S.A 457/2014). എന്നാല്‍ സിഎംസിയില്‍ നിന്ന് പുറത്തു പോകാതെ അന്നു മുതല്‍ 12 വര്‍ഷത്തോളമായി സിഎംസിയുടെ ഒരു സമൂഹത്തില്‍ ജീവിച്ചു കൊണ്ടാണ് ഇപ്പോള്‍ ചില തല്‍പരകക്ഷികളോടു ചേര്‍ന്ന് സഭയേയും സമര്‍പ്പിതരേയും താറടിച്ചു കൊണ്ടിരിക്കുന്നത്.

മേരി ട്രീസ പി.ജെ (റ്റീന ജോസ്) പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്ക് സിഎംസി സന്ന്യാസിനീ സമൂഹം ഉത്തരവാദിയല്ല. സിഎംസി സന്ന്യാസിനീ സമൂഹത്തില്‍നിന്നു പുറത്തു പോയി ആഗ്രഹിക്കുന്നപ്പോലെ ജീവിക്കുവാന്‍ സര്‍വ സ്വാതന്ത്ര്യവും ഉണ്ടായിരുന്നിട്ടും പോകാതെ സിസ്റ്റര്‍ ടീന ജോസ് സിഎംസി എന്ന പേരില്‍ സിഎംസിയുടെ ഔദ്യോഗിക വസ്ത്രവും ധരിച്ചു തിരുസഭയേയും വൈദികരേയും സമര്‍പ്പിതരേയും അപമാനിക്കുന്നത് ഖേദകരമാണെന്നും ജനറല്‍ പിആര്‍ഒ വ്യക്തമാക്കി.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

49 mins ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

16 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago