ജോസ് മാർട്ടിൻ
മാനന്തവാടി: ഡൽഹി അന്ധേയമോഡിലുള്ള സീറോ മലബാർ സഭയുടെ ലിറ്റിൽ ഫ്ലവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും അപലപനീയമാണെന്നും സ്ഥലത്തിന്റെ രേഖകൾ കൈവശമുണ്ടാവുകയും ഹൈക്കോടതി ഉത്തരവ് നില നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബലം പ്രയോഗിച്ച് ദേവാലയം പൊളിച്ചത് ഭാരതത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് അനല്പമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ ഈ ഇടവകയിൽ 450-ലേറെ കുടുംബങ്ങളുണ്ടെന്നും 13 വർഷത്തോളമായി ദിവ്യബലിയും ആരാധനയും നടക്കുന്ന പള്ളിയും അനുബന്ധ കെട്ടിടങ്ങളും ജെ.സി.ബി. ഉപയോഗിച്ച് നിലംപരിശാക്കുകയും ചെയ്‌തു. വിശുദ്ധ കുർബാനയും ആരാധനാവസ്തുക്കളും മറ്റും ദേവലായത്തിൽ സൂക്ഷിച്ചിരുന്നുവെന്നത് ഈ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും
മാനന്തവാടി രൂപതാ പി.ആർ.ഓ. ഫാ.ജോസ് കൊച്ചറക്കൽ പ്രധിഷേധ കുറിപ്പിൽ പറയുന്നു.
എല്ലാ വിശ്വാസികളും ജൂലൈ 13 ചൊവ്വാഴ്ച്ച വൈകുന്നേരത്തെ കുടുംബ പ്രാർത്ഥനയ്ക്ക് ശേഷം തങ്ങളുടെ കുടുംബങ്ങളിൽ ഒരു തിരി തെളിച്ചും, പ്രസ്തുത ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തണമെന്നും മാനന്തവാടി രൂപത ആഹ്വാനം ചെയ്തിരുന്നു.
പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം കാണുക
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…
കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…
This website uses cookies.