നെയ്യാറ്റിന്‍കര : ചൊവ്വാഴ്‌ച പാലോട് സിഐയുടെ നേതൃത്വത്തില്‍ പോലീസും ഫോറന്‍സിക് വാഭാഗവും ബോണക്കാട് കുരിശുമലയില്‍ തകര്‍ക്കപ്പെട്ട കുരിശ് പരിശോധിക്കാനായി മലയില്‍ എത്തിയെങ്കിലും പരാതിക്കാരായ സഭാനേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നില്ല. കുരിശ് തകര്‍ത്തതുമായി ബന്ധപ്പെട്ട് പാലോട് സിഐക്ക് ചൊവ്വാഴ്‌ച ഉച്ചക്ക് 2 മണിക്ക് ശേഷമാണ് സഭാനേതൃത്വം പരാതി നല്‍കിയതെങ്കിലും രാവിലെ തന്നെ ഫോറന്‍സിക് സംഘവും പോലീസ് സംഘവും പരിശോധനകള്‍ ആരംഭിച്ചിരുന്നു
.
ആഗസ്റ്റ് 18 ന് കുരിശുമലയിലെ 2 കോണ്‍ഗ്രീറ്റ് കുരിശുകളും അള്‍ത്താര പീഠവും തകര്‍ത്തുമായി ബന്ധപ്പെട്ട് പരാതി നല്‍കി 3 മാസം പിന്നിടുമ്പോഴും ഒരു നടപടിയും സ്വീകരിക്കാത്ത പോലീസ് സംഘം സംഭവം പുറത്തായി പിറ്റേന്നാള്‍ പുലര്‍ച്ചെ തന്നെ കുരിശുമലയിലെത്തിയത് ദുരൂഹമാണെന്ന് സഭാനേതൃത്വം പറഞ്ഞു. ഫൊറന്‍സിക് സംഘം പരിശോധന പൂര്‍ത്തിയാക്കി വൈകിട്ട് 4 മണിയോടെയാണ് വിതുര വിട്ടതെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ മിന്നലേറ്റാണ് കുരിശ് തകര്‍ന്നതെന്ന് മാധ്യമങ്ങളെ പോലീസ് അറിയിച്ചതിലും ദുരൂഹതയുണ്ടെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ നേതൃത്വം കൂട്ടിച്ചേര്‍ത്തു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…
കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…
അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…
This website uses cookies.