സ്വന്തം ലേഖകൻ
അഴീക്കോട് മുനക്കല്‍: കോട്ടപ്പുറം ഇന്റെഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തീരദേശ ജൈവ പരിപാലന വലയം. കിഡ്‌സും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും എറിയാട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോണ്‍ഫറന്‍സ് എപ്പിസ്കോപ്പ ഇറ്റാലിയാനയുടെ സഹകരണത്തോടെ ആരംഭിച്ച തീരദേശജൈവ പരിപാലന വലയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കയ്പമംഗലം എം.എല്‍.എ. ശ്രീ.ടൈസണ്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. 1400 കാറ്റാടി മരങ്ങളാണ് പദ്ധതിയുടെ ആദ്യഭാഗമായ് നട്ടുപിടിപ്പിക്കുന്നത്.
സുനാമി, ചുഴലിക്കാറ്റുകള്‍, തീരദേശ ശോഷണം, സമുദ്രനിരപ്പ് ഉയരുക തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ തീരപ്രദേശത്ത് നാശമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തില്‍ 500 മീറ്റര്‍ തോതില്‍ അധികം തീരപ്രദേശം കേരളത്തിന് നഷ്ടമായിട്ടുണ്ട്. കാറ്റിന്റെയും തിരമാലയുടെയും ഊര്‍ജ്ജത്തെ/ശക്തിയെ വിഘടിപ്പിക്കാനും വൃതിചലിപ്പിക്കാനും, തീരദേശവാസികളുടെ ജീവനും സ്വത്തുക്കളും ദുരന്തങ്ങളില്‍ നിന്ന് സംരക്ഷിക്കുവാനും കഴിയുന്ന പ്രകൃതിദത്തമായതോ മനുഷ്യനിര്‍മ്മിതമായതോ ആയ നിര്‍മ്മിതികളാണ് തീരദേശ സംരക്ഷണവലയം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ പറഞ്ഞു.
കോട്ടപ്പുറം കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.പോള്‍ തോമസ് കളത്തില്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ കെ.പി. അദ്ധ്യക്ഷനായിരുന്നു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. അഴീക്കോട് കോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫീസര്‍ കിരണ്‍, വികസന സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അസിം പികെ, ബ്ലോക്ക് മെമ്പര്‍ നൗഷാദ് കറുകപാടത്ത്, വാര്‍ഡ് മെമ്പര്‍മാരായ ശ്രീ സാദത്ത്, ശ്രീമതി ലൈല സേവ്യര്‍, ശ്രീമതി നെജുമ അബ്ദുള്‍കരീം കിഡ്സ് കോട്ടപ്പുറം അസി. ഡയറക്ടര്‍മാരായ ഫാ.നീല്‍ ചടയംമുറി, ഫാ.വര്‍ഗ്ഗീസ് കാട്ടശ്ശേരി, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം കോഡിനേറ്റര്‍ ജിറ്റു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
പ്രകൃതിക്ക് അനുയോജ്യമായ തീരസംരക്ഷണത്തിനു അത്യുത്തമം, 50മീ – 28 മീ വിസ്തൃതിയിലുള്ള ഇത്തരം ജൈവ സംരക്ഷണ വലയങ്ങളാണ്. ദിനംപ്രതി തീരം നഷ്ടമാകുന്ന കേരളത്തിന്റെ തീരസംരക്ഷണത്തിനു അഭികാമ്യവും അനിവാര്യവുമായ ഷെല്‍ട്ടര്‍ ബെല്‍റ്റ് അഥവാ ജൈവ സംരക്ഷണമേഖല മാതൃകയാണ് നാടിന് സമര്‍പ്പിച്ചിരിക്കുന്നത്.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.