Categories: Kerala

രതീഷ് ഭജനമഠം എഴുതിയ “വിശുദ്ധ ദേവ സഹായം ഭാരതസഭയുടെ സഹന ദീപം” പ്രകാശനം ചെയ്തു

രതീഷ് ഭജനമഠം ആലപ്പുഴ രൂപതയിലെ തത്തംപള്ളി വേളാങ്കണ്ണി മാതാ ഇടവകാംഗമാണ്...

ജോസ് മാർട്ടിൻ

എറണാകുളം: രതീഷ് ഭജനമഠം എഴുതിയ “വിശുദ്ധ ദേവ സഹായം ഭാരത സഭയുടെ സഹന ദീപം” എന്ന പുസ്തകം കണ്ണൂർ രൂപതാധ്യക്ഷനും കെ.ആർ.എൽ.സി.ബി.സി. ഹെറിറ്റേജ് കമ്മീഷൻ ചെയർമാനുമായ ഡോ.അലക്സ് വടക്കുംതല പ്രകാശനം ചെയ്തു. എറണാകുളം ജീവനാദം ഓഫീസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബിഷപ്പ് അലക്സ് വടക്കുംതല കെ.ആർ.എൽ.സി.ബി.സി. മതബോധന കമ്മീഷൻ സെക്രട്ടറി ഫാ.മാത്യു പുതിയാത്തിന് പുസ്തകത്തിന്റെ ആദ്യപ്രതി നൽകികൊണ്ടായിരുന്നു പ്രകാശന കർമ്മം നിർവഹിച്ചത്.

വിശുദ്ധ ദേവ സഹായം പിള്ളയുടെ ചരിത്ര പശ്ചാത്തലം, ജനനം വിദ്യാഭ്യാസം, കുടുംബ ജീവിതം, മാനസാന്തരം, ജ്ഞാനസ്നാനം, പ്രേഷിതദൗത്യം, ബ്രാഹ്മണരുടെ എതിർപ്പും വിചാരണയും, കാരാഗൃഹവാസവും കൊടിയ പീഡനങ്ങളും താലൂക്ക് അധികാരികളുടെ ക്രൂരതകളും തുടങ്ങി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ ജീവചരിത്രം അറുപത്തിനാല് പേജുകളിലാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. വിശുദ്ധ പദവി പ്രഖ്യാപനത്തിനു മുൻപ് മലയാളത്തിൽ ആദ്യമായി ജീവനാദം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്നതാണ് “വിശുദ്ധ ദേവസഹായം ഭാരത സഭയുടെ സഹന ദീപം”.

വിശുദ്ധരെക്കുറിച്ചും, കൂദാശകളെക്കുറിച്ചും, ദിവ്യകാരുണ്യ അദ്‌ഭുതങ്ങളെക്കുറിച്ചും എണ്ണമറ്റ ലേഖനങ്ങൾ എഴുതിയിട്ടുള്ള കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ഹെറിറ്റേജ് കമ്മീഷൻ അംഗം കൂടിയായ ജീവിക്കുന്ന സഭാചരിത്ര വിജ്ഞാനകോശം എന്ന് അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാവുന്ന രതീഷ് ഭജനമഠത്തിന്റെ പേര് പതിയാത്ത ക്രിസ്ത്യൻ പ്രസിദ്ധീകരണങ്ങൾ ചുരുക്കമാണ്. തമിഴ്നാട്ടിൽന്നും കൊട്ടാരത്തിലെ സ്വർണ്ണപണികൾക്കും, കൊത്തുപണികൾക്കും മറ്റുമായി ധർമ്മരാജാവ് കേരളത്തിലേക്ക്‌ കൊണ്ടുവന്ന കമ്മാള വിഭാഗത്തിൽപ്പെട്ട ലത്തീൻ കത്തോലിക്കരായ രതീഷിന്റെ പൂർവീകർ വർഷങ്ങൾക്ക്‌ മുൻപ് സ്വർണ്ണപ്പണിയുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിലെ അന്നത്തെ പ്രധാന വ്യാവസായിക നഗരമായ ആലപ്പുഴയിൽ എത്തിയത്.

വിശുദ്ധ ദേവസഹായത്തെ കുറിച്ച് തന്റെ പൂർവീകർ പകർന്നു തന്ന അറിവുകളും വിശുദ്ധ ദേവസഹായത്തോടുള്ള ആദരവും, പ്രാർത്ഥനയുമാണ് തന്നെ ഈ പുസ്തകം എഴുതാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കാത്തലിക് വോക്സ്സിനോട്‌ പറഞ്ഞു.

ലത്തീൻ കത്തോലിക്കർ ആയിരുന്നെങ്കിലും ചില സാങ്കേതിക തടസ്സങ്ങളാൽ വർഷങ്ങളായി ആലപ്പുഴ രുപതയുടെ ഭാഗമാകാൻ കഴിയാഞ്ഞ ഈ സമൂഹത്തെ ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ കാലംചെയ്ത ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവ് തന്റെ അജഗണത്തോടൊപ്പം ചേർത്ത് പിടിച്ച് ആലപ്പുഴ രൂപതയിലെ വേളാങ്കണ്ണിപ്പള്ളി ഇടവകയിലെ അംഗങ്ങളാക്കുകയായിരുന്നു. ആലപ്പുഴ തത്തംപള്ളി ഭജനമഠം ഇരട്ടക്കണ്ടത്തിൽ ചിറയിൽ സി.എം. രാജു – ഉഷ ദമ്പതികളുടെ മകനായി 1981 ഒക്ടോബർ 29-ന് ജനിച്ച രതീഷ് ഭജനമഠം ആലപ്പുഴ രൂപതയിലെ തത്തംപള്ളി വേളാങ്കണ്ണി മാതാ ഇടവകാംഗമാണ്. ഭാര്യ ഫ്രീഡ മേരി, മകൻ യൂജിൻ ജൂഡ്.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago