കോഴിക്കോട്: ദിവ്യകാരുണ്യ നാഥനായ ഈശോ ആരേയും ഉപേക്ഷിക്കുകയില്ലെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. ലോകസമാധാനത്തിനും സാഹോദര്യ കൂട്ടായ്മയ്ക്കും ഒരുങ്ങാനുമായി കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നടത്തിയ പതിനാലാമത് നാൽപ്പത് മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുടെ സമാപന സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.
മൂന്ന് ദിവസമായി നടന്ന ആരാധനയിൽ കോഴിക്കോട് രൂപതയിലെ ദേവാലയങ്ങളും കോൺവെന്റുകളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സംഘടനകളും നേതൃത്വം നൽകി.
വികാരി ജനറൽ മോൺ. ഡോ. തോമസ് പനക്കൽ, മോൺ. വിൻസെന്റ് അറയ്ക്കൽ, ഫൊറോന വികാരി റവ. ഡോ. വിൻസെന്റ് പുളിക്കൽ എന്നിവർ സമാപനകർമങ്ങൾക്ക് നേതൃത്വം നൽകി.
ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു ശേഷം ദിവ്യകാരുണ്യ ആശീർവാദത്തോടെ നാൽപ്പത് മണിക്കൂർ ആരാധനയ്ക്കു സമാപനമായി.
കടപ്പാട് : ജീവനാദം
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.