സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി : ലോകമെമ്പാടുമുള്ള പൂരിപക്ഷം രാജ്യങ്ങളും എല്ലാവർഷവും ഫാത്തിമാ മാതാവിന്റെ തിരുനാൾദിനമായ മെയ് 13 ലോക മാതൃദിനമായിട്ടാണ് ആചരിക്കുക. പതിവ് തെറ്റിക്കാതെ ഈ വർഷവും ഫ്രാൻസിസ് പാപ്പാ ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആശംസകളർപ്പിച്ചു.
“എല്ലാ അമ്മമാരും തങ്ങളുടെ കുടുംബത്തിന്റെ ഭദ്രതയ്ക്കും സംരക്ഷണത്തിനുമായി കാണിക്കുന്ന ത്യാഗത്തെ ഓർത്ത് അവർക്ക് ആശംസകളർപ്പിക്കാൻ ഞാനഗ്രഹിക്കുന്നു”; പോപ്പ് പറഞ്ഞു. അതോടൊപ്പം, “സ്വർഗത്തിൽനിന്നു നമ്മെ നോക്കുകയും നമ്മുടെ സംരക്ഷണത്തിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മമാരെയും ഓർക്കുന്നു” പരിശുദ്ധ പിതാവ് പറഞ്ഞു.
ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനം കൂടിയായ മെയ് 13 ഞായറാഴ്ച, പ്രത്യേകമായി നമ്മുടെ യാത്ര തുടരാൻ സഹായിക്കുന്ന സ്വർഗീയമാതാവിനോടു പ്രാർഥിക്കാം, എന്ന് പാപ്പാ ആഹ്വാനം ചെയ്തു.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.