സ്വന്തം ലേഖകൻ
ആലുവ: ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫിയുടെ പുതിയ പ്രസിഡന്റായി റവ. ഡോ. ടോമി പോൾ കക്കാട്ടുതടത്തിൽ (വൻമേലിൽ) നിയമിതനായി. ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലറും കേരള കത്തോലിക്കാ മെത്രാൻസമിതി അധ്യക്ഷനുമായ ആർച്ച്ബിഷപ് ഡോ. സൂസപാക്യം വഴിയാണു വത്തിക്കാനിൽനിന്നുള്ള നിയമനരേഖ ലഭിച്ചത്.
പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റായിരുന്നു റവ. ഡോ. ടോമി പോൾ. മൂന്നു വർഷം പ്രസിഡന്റായിരുന്ന റവ. ഡോ. ചാക്കോ പുത്തൻപുരയ്ക്കൽ കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം.
പാലാ രൂപതാംഗവും എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയുമായ റവ. ഡോ. ടോമി പോൾ, വൻമേലിൽ കക്കാട്ടുതടത്തിൽ പരേതരായ കെ.സി. പോളിന്റെയും എലിസബത്തിന്റെയും മകനാണ്.
1986ൽ വൈദികനായി. ബെൽജിയത്തിലെ ലുവയിൻ സർവകലാശാലയിൽനിന്നു തത്ത്വശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും എടുത്തു.
1997 ജൂൺ മുതൽ ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരാധ്യാപകനായും കേരളത്തിലെ വിവിധ സെമിനാരികളിലും തത്ത്വശാസ്ത്ര കോളജുകളിലും സന്ദർശകാധ്യാപകനായും സേവനം ചെയ്തു വരുന്നു. എട്ടു ഗ്രന്ഥങ്ങളും മുപ്പതിലധികം ലേഖനങ്ങളും വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്
വിവിധ റീത്തുകൾക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനു മംഗലപ്പുഴ സെമിനാരിയിലും കാർമൽഗിരി സെമിനാരിയിലും ഉള്ള കാമ്പസുകൾ കൂടാതെ അഫിലിയേറ്റഡ് സ്ഥാപനങ്ങളായി റൂഹാലയ മേജർ സെമിനാരി ഉജ്ജയിൻ, പി.ഒ.സി. പാലാരിവട്ടം, ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബൈബിൾ & സ്പിരിച്ച്വാലിറ്റി മുരിങ്ങൂർ, സിയോൻ വിദ്യാഭവൻ ആലുവ, എഫ്.സി.സി. സെന്റർ ഓഫ് തിയോളജി പോർസ്യുങ്കുല അശോകപുരം എന്നീ സ്ഥാപനങ്ങളും ഉണ്ട്.
ദൈവശാസ്ത്രത്തിൽ ഡിപ്ലോമ നേടാനുള്ള വിദൂരപഠനകേന്ദ്രവും വിവിധ ഭാഷകളുടെ പഠനത്തിനായുള്ള ഭാഷാകേന്ദ്രവും ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്നു. ആലുവയിൻ സർവകലാശാലയുമായി പോസ്റ്റ്ഗ്രാജ്വേറ്റ് പഠനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്നു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബാച്ചിലർ ബിരുദം മുതൽ ഡോക്ടർ ബിരുദം വരെ നേടാൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരമുണ്ട്.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.