സ്വന്തം ലേഖകൻ
ന്യൂഡൽഹി: പട്ന അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള (കോ-അഡ്ജുത്തൂർ) ബിഷപ്പായി മലയാളിയായ ഡോ. സെബാസ്റ്റ്യൻ കല്ലുപുരയെ നിയമിച്ചു. നിലവിൽ പട്ന അതിരൂപതാധ്യക്ഷനായ വില്ല്യം ഡിസൂസ സ്ഥാനമൊഴിയുമ്പോൾ ചുമതലയേൽക്കും.
റോമിലെ പ്രാദേശിക സമയം 3.30-നു ഫ്രാൻസിസ് പാപ്പയാണ് പ്രഖ്യാപനം നടത്തിയത്.
1952-ൽ പാലാ തീക്കോയിയിൽ ജനിച്ച ഡോ. സെബാസ്റ്റ്യൻ കല്ലുപുര നിലവിൽ പട്‌നയിലെ ബക്‌സർ രൂപതയുടെ ബിഷപ്പാണ്.
1984-ൽ കൊട്ടിയൂരിൽ വൈദികപട്ടം സ്വീകരിച്ചു. പട്ന രൂപതയിൽ വൈദികനായിരുന്ന ശേഷം 2009-ലാണ് ബക്സർ രൂപതാധ്യക്ഷനായത്.
പാളയംകോട്ടൈ രൂപതാധ്യക്ഷൻ ജൂഡ് ജെറാൾഡ് പോൾരാജ് വിരമിച്ചതിനെ തുടർന്നു മധുര ആർച്ച് ബിഷപ് ആന്റണി പപ്പുസാമിക്കു രൂപതയുടെ ഭരണച്ചുമതല നൽകി.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.