Categories: Parish

മരിയാപുരം കർമ്മലമാതാ ദേവാലയം ജൂലൈ 16-ന്‌ ആശീർവദിക്കും

മരിയാപുരം കർമ്മലമാതാ ദേവാലയം ജൂലൈ 16-ന്‌ ആശീർവദിക്കും

അനിൽ ജോസഫ്

വ്ളാത്താങ്കര: മരിയാപുരം പരിശുദ്ധ കർമ്മലമാതാ ദേവാലയം ജൂലൈ 16-ന്‌ ആശീർവദിക്കും. ദേവാലയത്തിന്റെ ശദാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായാണ്‌ പുതിയ ദേവാലയം നാടിന്‌ സമർപ്പിക്കുന്നത്‌.

1901-ൽ നെയ്യാറ്റിൻകര കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഫാ. എഫ്രേം ഗോമസിന്റെ പരിശ്രമഫലമായി കൊച്ചോട്ടുകോണത്ത്‌ ഇന്ന്‌ വിമലാനികേതൻ നഴ്‌സറി സ്‌കൂളിന്‌ സമീപത്ത്‌, മിഷൻ സെന്റെർ ആരംഭിച്ചാണ്‌ പളളിയുടെ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചത്‌.

1919-ൽ ഫാ. ജോൺ ഡമഷിനാണ്‌ ഇപ്പോൾ നിര്‍മ്മിക്കപെട്ട പുതിയ പളളിയുടെ സ്‌ഥാനത്തുണ്ടായിരുന്ന ദേവാലയം നിര്‍മ്മിച്ചത്.

മിഷണറിമാരുടെ നേതൃത്വത്തില്‍ കുരിശാകൃതിയില്‍ നിലവിലെ നെയ്യാറ്റിന്‍കര രൂപതയില്‍ നിര്‍മ്മിച്ചിട്ടുളള ഏക ദേവാലയവും മരിയാപുരം പളളിയായിരുന്നു. നിരവധി വിദേശ മിഷണറിമരുടെ കാല്‍പ്പാട്‌ പതിഞ്ഞ പുണ്യഭൂമികൂടിയാണ്‌ മരിയാപുരം.

ജാതിവ്യവസ്‌ഥ നിലനിന്നിരുന്ന കാലത്ത്‌ ഉള്‍ഗ്രാമമായിരുന്ന മരിയാപുരത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക്‌ മരിയാപുരം കര്‍മ്മലമാതാ ദേവാലയം വലിയ പങ്ക്‌ വഹിച്ചു. നിലവിലെ പാറശാല നിയോജക മണ്ഡലം പ്രദേശത്തെ ക്രൈസ്‌തവരുടെ പ്രധാന ആരാധനാലയമായി അറിയപെട്ടിരുന്നത്‌ മരിയാപുരം ദേവാലയമായിരുന്നു.

പഴക്കംകൊണ്ടും സ്‌ഥപരിമിതികൊണ്ടും 2013-ലാണ്‌ നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ. വിന്‍സെന്റ്‌ സാമുവല്‍ പുതിയ ദേവാലയത്തിനു വേണ്ടി തറക്കല്ലിടുന്നത്‌. 840 കുടുംബങ്ങളുളള ദേവാലയത്തില്‍ 27 ബി.സി.സി. യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.

ഇടവക വികാരി ഫാ. ബനഡിക്‌ട്‌ കണ്ണാടന്റെ പ്രവര്‍ത്തനമികവും ആത്‌മീയ ചൈതന്യവും ഇടവകക്ക്‌ മുതല്‍കൂട്ടായി. ബിൾഡിംഗ്‌ കമ്മറ്റി കൺവീനർ അനിൽ.ജെ. യുടെയും ഫിനാന്‍സ്‌ കമ്മറ്റി അംഗങ്ങളായ ആഞ്ചലോ, സോണി, ജോൺസൻ തുടങ്ങിയവരുടെയും നേതൃത്വത്തില്‍ നിത്യാരാധന ചാപ്പലുള്‍പ്പെടെ 12,000 ചതുരശ്ര അടിയിലുളള മനോഹരമായ ദേവാലയമാണ്‌ പണിപൂര്‍ത്തിയാവുന്നത്‌.

ജൂലൈ 16-ന്‌ നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ. വിന്‍സെന്റ്‌ സാമുവല്‍ ദേവാലയം ആശീർവദിക്കും. മുൻ കൊല്ലം ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമൻ, പുനലൂർ ബിഷപ്‌ ഡോ. സിൽവെസ്റ്റർ പൊന്നുമുത്തന്‍, പാറശാല മലങ്കര കത്തോലിക്കാ രൂപതാ ബിഷപ്‌ തോമസ്‌ മാര്‍ യൗസേബിയൂസ്‌ തുടങ്ങിയവർ തിരുകര്‍മ്മങ്ങളിൽ പങ്കാളികളാവും.

vox_editor

Share
Published by
vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago