സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ അന്തിയൂർകോണം, ചീനിവിള ഇടവകകൾ ലഹരി വിരുദ്ധ സെമിനാറുകൾ സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷയും സാമൂഹിക ശുശ്രൂഷയും സംയുക്തമായി നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റി – നിഡ്സിന്റെ, ആരോഗ്യ-മദ്യ വിരുദ്ധ കമ്മീഷനാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
“ലഹരി വിരുദ്ധ കുടുംബം” എന്ന ലക്ഷ്യത്തോടെ കട്ടയ്ക്കോട് ഫൊറേനയിൽ നടപ്പാക്കുന്ന ഒരു മാസത്തെ ലഹരി വിരുദ്ധ കാമ്പയിൻ പരിപാടികളുടെ ഭാഗമായിട്ടാണ് സെമിനാറുകൾ സംഘടിപ്പിച്ചത്. കെസിബിസി മദ്യവിരുദ്ധ സമിതി തിരു. മേഖലാ പ്രസിഡന്റും കേരള മദ്യനിരോധന സമിതി തിരു. ജില്ലാ പ്രസിഡന്റും കേരള മദ്യവിരുദ്ധ ജനകീയ മുന്നണി കൺവീനറുമായ എഫ്.എം.ലാസറാണ് സെമിനാറുകൾക്ക് നേതൃത്വം കൊടുത്തത്.
അന്തിയൂർകോണത്ത്, ഫാ.ജോസഫ് അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. മദ്യവും മയക്കുമരുന്നുകളും യുവജന ങ്ങളെയും കുടുംബങ്ങളെയും വരിഞ്ഞു മുറുക്കിയിരിക്കുന്നു. അത് കാണാതെ പോകുന്നത് ദൈവനിന്ദയായി മാറും. നിയന്ത്രണം ഏർപ്പെടുത്തേണ്ട സർക്കാർ അതിനെ പുണർന്നു നിൽക്കുകയാണെന്നും, യേശുവിനെ സ്വീകരിച്ചവർ മദ്യവിമുക്ത സഭയ്ക്കും സമൂഹത്തിനുംവേണ്ടി രംഗത്ത് ഇറങ്ങണമെന്നും, അന്തിയൂർകോണം ജോൺ ഓഫ് ദ ക്രോസ് ഇടവക വികാരി ഫാ.ജോസഫ് അഗസ്റ്റിൻ പറഞ്ഞു. “മദ്യ വിമുക്ത സഭയും സമൂഹവും” എന്നവിഷയത്തിൽ എഫ്.എം.ലാസർ സെമിനാർ നൽകി.
ചീനിവിള ഇടവകയിൽ ഡോ. ക്രിസ്തുദാസ് തോംസൺ സെമിനാർ ഉദ്ഘാടനം ചെയ്തു. മദ്യവും മയക്കുമരുന്നും യുവജനങ്ങളെയും കുടുംബങ്ങളെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ, നിയന്ത്രണം ഏർപ്പെടുത്തേണ്ട സർക്കാർതന്നെ അതിനെ പ്രോൽസാഹിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ക്രിസ്തു ശിഷ്യന്മാർ മദ്യവിമുക്ത സഭയ്ക്കും സമൂഹത്തിനുംവേണ്ടി രംഗത്ത് ഇറങ്ങണം. കാരണം, സഭയുടെ ലഹരി വിരുദ്ധ പോരാട്ടങ്ങൾ സകല മനുഷ്യർക്കും വേണ്ടിയുള്ള രക്ഷയുടെ സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന്, “ലഹരി വിമുക്ത കുടുംബങ്ങളും സാമൂഹിക പുരോഗതിയും” എന്നവിഷയത്തിൽ എഫ്.എം. ലാസർ സെമിനാർ നയിച്ചു.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.