Categories: Daily Reflection

ഏപ്രിൽ 15: തൈലാഭിഷേകം

വിശുദ്ധവാരത്തിലെ ഈ ദിവസങ്ങളിൽ യേശുവിനു നമ്മുടെ വിലയേറിയ സമർപ്പണങ്ങൾ കൊണ്ട് സ്നേഹം പകരാം

ഇന്ന് വിശുദ്ധ വാരത്തിലെ തിങ്കളാഴ്ച. ഇന്നത്തെ ദിവ്യബലിയിലെ വചനഭാഗം യോഹന്നാൻ 12:1-11 ആണ്. മാർത്തയുടെയും മറിയത്തിന്റെയും ലാസറിന്റെയും ഭവനത്തിൽ വിരുന്നിനിരിക്കുന്ന യേശുവിന്റെ പാദങ്ങളിൽ മറിയം തൈലാഭിഷേകം നടത്തുന്ന ഭാഗമാണിത്.

ഈ സന്ദർഭത്തിലുള്ള യൂദാസ് സ്കറിയോത്തയുടെ ഇടപെടലിലേക്കാണ് സുവിശേഷകൻ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. യൂദാസ് സ്കറിയോത്തയുടെ സ്വഭാവത്തെകുറിച്ചു വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നൽകുന്ന ആദ്യ സൂചനയാണ് ഇവിടെ കാണുന്നത്. “എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദാനരയ്ക്കു വിറ്റു ദരിദ്രർക്ക് കൊടുത്തില്ല?” യൂദാസ് ഈ ചോദ്യം ഉന്നയിച്ചതുകൊണ്ട്, മറിയം അഭിഷേചനം നടത്താൻ ഉപയോഗിച്ച തൈലം എന്ത് മാത്രം വിലയുള്ളതായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റി. ഒരു ദനാറ ഒരു ദിവസത്തെ കൂലിയായിരുന്നു എന്നാണു കണക്കാക്കപ്പെടുന്നത്. അതായതു, മറിയം ഉപയോഗിച്ച നർദീൻ തൈലത്തിനു ഒരു സാധാരണ ജോലിക്കാരന്റെ മുന്നൂറു ദിവസത്തെ കൂലിയുടെ വിലയായിരുന്നു. അതായത്, ഏകദേശം ഒരു വർഷത്തോളം ഒരാൾ ജോലിചെയ്ത കിട്ടുന്ന കൂലി തന്റെ ദൈനംദിന ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാതെ മാറ്റിവച്ചാലേ ആ തൈലം കരസ്ഥമാക്കാൻ പറ്റുകയുള്ളൂ. അത്രയ്ക്കും വിലകൂടിയ തൈലം വാങ്ങി മറിയം യേശുവിന്റെ പാദങ്ങൾ അഭിഷേചിച്ചത്, തന്റെ ധാരാളിത്തം കാണിക്കാനല്ല, മറിച്ച്, തനിക്കു യേശുവിനോട് അത്രമാത്രം സ്നേഹമുണ്ടെന്നു കാണിക്കാനായിരുന്നു.

ഈ സന്ദർഭത്തിൽ സുവിശേഷകൻ, യൂദാസിന്റെ സ്വഭാവത്തെപ്പറ്റി പറയുന്നു, അവൻ ഒരു കള്ളനായിരുന്നു എന്ന്. അല്ലാതെ, യൂദാസിന് പാവപ്പെട്ടവരോട് സ്നേഹമുണ്ടായിരുന്നതുകൊണ്ടല്ല. യേശു യൂദാസിനോട് പറയുന്നത്, “എന്റെ ശവസംസ്കാരദിനത്തിനായി ഇത് ചെയ്തുവെന്ന് അവൾ കരുതിക്കൊള്ളട്ടെ. ദരിദ്രർ ഇപ്പോഴും നിങ്ങളോടു കൂടെയുണ്ട്; ഞാൻ എപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല” എന്നാണു. അതിനർത്ഥം, ദരിദ്രർക്ക് സഹായം ചെയ്യാൻ നിങ്ങൾക്കു ഇനിയും ദാരാളം അവസരങ്ങൾ ഉണ്ട്; എന്നാൽ ഞാൻ അധിക സമയം നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല. നിങ്ങൾക്കു എന്നോട് സ്നേഹം പ്രകടിപ്പിക്കാവുന്ന, ഞാൻ നിങ്ങളോടൊത്തുള്ള, ഈ സമയത്തു നിങ്ങൾ എന്നോട് സ്നേഹം പ്രകടിപ്പിക്കുക. നമുക്ക് ചുറ്റും നോക്കുക, പലരും അവർക്കു തങ്ങളുടെ വേണ്ടപ്പെട്ടവരോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ മരണം വരെ കാത്തുനിൽക്കുന്നത് കാണാം. ഒരാൾ മരിച്ചു കഴിയുമ്പോഴാണ് പലർക്കും മനസ്സിലാകുന്നത്, അയാളോടുള്ള സ്നേഹം എത്ര ലുബ്ധമായിട്ടാണ് താൻ പ്രകടിപ്പിച്ചതെന്നു. പലരും മരിച്ചു കിടക്കുമ്പോഴാണ്, നല്ല വസ്ത്രങ്ങൾ, പുതിയ ഷൂ തുടങ്ങിയവ അണിയിക്കപ്പെടുന്നത്. കൊടുക്കാനുള്ള സ്നേഹമൊക്കെ ജീവിച്ചിരിക്കുമ്പോൾ നൽകുക, അത് മാതാപിതാക്കൾക്കായാലും ജീവിത പങ്കാളിക്കായാലും കുടുംബാംഗങ്ങൾക്കായാലും. യേശു തങ്ങളോടൊത്തായിരുന്നപ്പോൾ തന്നെ തനിക്കുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കുവാൻ മറിയത്തിനു സാധിച്ചു.

വിശുദ്ധവാരത്തിലെ ഈ ദിവസങ്ങളിൽ നമുക്കും മറിയത്തെപ്പോലെ യേശുവിനു നമ്മുടെ വിലയേറിയ സമർപ്പണങ്ങൾ കൊണ്ട് സ്നേഹം പകരാം. നമ്മുടെ പക്കലുള്ള വിലയേറിയ വസ്തുക്കൾ എന്തൊക്കെയാണ്? നമ്മുടെ സമയവും ശ്രദ്ധയുമൊക്കെ. നമ്മുടെ സമയവും ശ്രദ്ധയും യേശുവിന്റെ പീഡാനുഭവങ്ങളെക്കുറിച്ചു ധ്യാനിക്കുവാൻ നമുക്ക് പ്രത്യേകമായി മാറ്റിവയ്ക്കാം.

vox_editor

Share
Published by
vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

1 month ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago