ഫാ.തിയോഡേഷ്യസ്
2019 ജൂലൈ 31-ന് കേന്ദ്രസർക്കാർ ഒരു സർക്കുലർ ഇറക്കിയ വിവരം അറിഞ്ഞിരിക്കുമല്ലോ. ഈ സർക്കുലർ പ്രകാരം നമ്മുടെ പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ആധാർ കാർഡ് മുതലായവ നമ്മുടെ പൗരത്വം തെളിയിക്കുന്നതിന് മതിയായ രേഖകളല്ല. ഈ അവസരത്തിൽ
പൗരത്വം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം.
ഒന്നാമതായി വോട്ട് ചെയ്യാൻ കഴിയില്ല. സഥലം വാങ്ങാനോ വിൽക്കാനോ കഴിയില്ല. സർക്കാറിന്റെ ഒരു ആനുകൂല്യവും ലഭിക്കുകയില്ല. ഇതിലും ഭീകരം ചിലപ്പോൾ മരണം വരെ തടവറയിൽ കഴിയേണ്ടി വന്നേക്കാം.
2020 April 1-മുതൽ Sep-30 വരെ നമ്മുടെ വീട്ടിലേക്ക് എന്യുമറേറ്റർമാർ വന്നിട്ട് നമ്മളോട് ചോദിക്കുന്ന രേഖകൾ ഇവയാണ്:
1) 1951-ൽ നടന്ന സെൻസസിൽ നമ്മുടെ പൂർവ്വീകരുടെ പേരുണ്ടോ?
2) 1971 മാർച്ച് 24-ന് മുമ്പുള്ള വോട്ടർ പട്ടികയിൽ പേരുണ്ടോ?
3)1971-ന് മുമ്പ് സർക്കാർ ജോലി ചെയ്തവരുണ്ടോ?
4) 1971-ന് മുമ്പ് പൂർവികർ രജിസ്റ്റർ ചെയ്ത ആധാരമുണ്ടോ?
5) ബാങ്ക്, പോസ്റ്റ് ഓഫീസ് രേഖകളുണ്ടോ?
6) 1971 മാർച്ച് 24-ന് മുമ്പുള്ള സ്കൂൾ സർട്ടിഫിക്കറ്റുണ്ടോ?
ഇതിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കാൻ കഴിയാതിരുന്നാൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും. ഇതിൽ അതിരൂപതാ സെനറ്റ്, അതിരൂപതാ പാസ്റ്ററർ കൗൺസിൽ, വിവിധ അതിരൂപതാ ശ്രുശ്രുഷാസമിതികൾ, ഫെറോനാ പാസ്റ്ററൽ കൺസിൽ, ഫെറോന കളിലെ വിവിധ ശ്രൂഷാസമിതികൾ, ഓരോ ഇടവകകളിലേയും പാരീഷ് കൗൺസിലുകൾക്ക് എന്ത് ചെയ്യാൻ കഴിയും?
തീർച്ചയായും, മേൽ സൂചിപ്പിച്ചവർക്ക് ഇതിൽ നിർണ്ണായക പങ്ക് വഹിക്കാൻ കഴിയും. കാരണം, ഇപ്പോഴും ആളുകൾക്ക് ഇതിന്റെ ഗൗരവം മനസ്സിലായിട്ടില്ല.
ഒന്നാമതായി; അടിയന്തിരമായി നമ്മുടെ ഇടവകകളിലെ ആളുകളെ ബോധവൽക്കരിക്കണം. അതിനായി ഒരു ലഘുലേഖ ഉടനെ എല്ലാ വീട്ടിലും എത്തിക്കണം.
രണ്ടാമതായി; സംയുക്തമായോ, ശ്രുശ്രൂഷാടിസ്ഥാനത്തിലോ സംഗമം വിളിച്ച് ചേർത്ത് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കൊടുക്കണം. എല്ലാ ഫോറങ്ങളും ഇത്തരം ബോധവൽകരണ വേദികളാക്കണം.
മൂന്നാമതായി; ഫോം പൂരിപ്പിക്കാനുള്ള പരിശീലനം നൽകണം.
നാലാമതായി; ബാക്കി എന്തൊക്കെ ആവശ്യമുണ്ടോ അതിനൊക്കെ ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകണം.
നമ്മൾ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് ഒറ്റക്കെട്ടായി ഇറങ്ങിയാൽ, ദൈവാനുഗ്രഹത്താൽ ഈ വെല്ലുവിളി നമുക്ക് അനായാസം മറികടക്കാൻ കഴിയും. നമ്മുടെ ഇന്നത്തെ ത്യാഗം നാളത്തെ നമ്മുടെ ഉജ്ജ്വല ചരിത്രമായി മാറട്ടെ. നമ്മുടെ മുൻഗാമികൾ ഇതിനേക്കാൾ വലിയ പരീക്ഷണങ്ങൾ തരണം ചെയ്തിട്ടുണ്ടല്ലോ. നമുക്കും കഴിയും. കാലം സാക്ഷി, ചരിത്രം സാക്ഷി. നമുക്കൊരുമിക്കാം.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.