Categories: Diocese

ബോണക്കാട്‌ കുരിശുമലയില്‍ മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍

ബോണക്കാട്‌ കുരിശുമലയില്‍ മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍

ഓഗസ്റ്റ്‌ 31 ന്‌ സ്‌ഥാപിച്ച 10 അടിപൊക്കമുളള മരക്കുരിശാണ്‌ തകര്‍ത്തത്‌.

സ്വന്തം ലേഖകന്‍

ബോണക്കാട്‌ ; ബോണക്കാട്‌ കുരിശുമല വിഷയത്തില്‍ വനം മന്ത്രി കെ. രാജുവുമായി കര്‍ദിനാള്‍ ക്ലിമിസ്‌ കാതോലിക്കാ ബാവ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം സൂസപാക്യം ബിഷപ്‌ ധര്‍മ്മരാജ്‌ റസാലം ഡോ.വിന്‍സെന്റ്‌ സാമുവല്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ സ്‌ഥാപിച്ച 10 അടിപൊക്കമുളള തേക്കില്‍ തീര്‍ത്ത മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍ . ഓഗസ്റ്റ്‌ 29 ന്‌ സെക്രട്ടറിയേറ്റ്‌ അനക്‌സില്‍ നടന്ന ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ 31 ന്‌ സ്‌ഥാപിച്ച കുരിശാണ്‌ തകര്‍ക്കപ്പെട്ടത്‌. തകര്‍ക്കപ്പെട്ട കുരിശിന്റെ ചുവട്ടില്‍ കരി മരുന്നും പശയും വിശ്വാസികള്‍ കണ്ടെത്തി നിലവില്‍ 3 അടിപൊക്കമുളള കുരിശിന്റെ ഭാഗം മാത്രമാണുളളത്‌ . കരിമരുന്നും പശയും കണ്ടെത്തിയ സ്‌ഥിതിയില്‍ ബോംബ്‌ വച്ച്‌ തകര്‍ത്തെന്നുളള നിഗമനത്തിലാണ്‌ വിശ്വാസികളും സഭാനേതൃത്വവും.

കുരിശിന്റെ ബാക്കി ഭാഗം ചിന്നി ചിതറിയ നിലയിലാണ്‌. ഇന്നലെ വിശ്വാസികളില്‍ ചിലര്‍ കുരിശുമലയുടെ നെറുകയില്‍ എത്തുമ്പോഴാണ്‌ കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. മന്ത്രിതല ചര്‍ച്ചക്ക്‌ ശേഷം സെപ്‌തബര്‍ 1 ന്‌ കുരിശുമലയില്‍ തല്‍സ്‌ഥിതി തുടരണമെന്ന കോടതി ഉത്തരവ്‌ വന്നിരുന്നു. ഇതിനെതിരെ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയും കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ കുരിശ്‌ തകര്‍ക്കപ്പെട്ടത്‌.

വിശ്വാസികള്‍ക്ക്‌ കുരിശുമലയില്‍ പോകുന്നതിന്‌ കോടതി വിലക്കുകളെന്നും പറഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ 3 മാസമായി വിശ്വാസികളെ കുരിശുമലയിലേക്ക്‌ പോകുന്നതിന്‌ വിലക്ക്‌ കല്പിക്കുന്ന നിലപാടാണ്‌ വനംവകുപ്പിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടായിട്ടുളളത്‌. കുടാതെ മന്ത്രി തല ചര്‍ച്ചയില്‍ കുരിശുമല റെക്‌ടറായിരുന്ന സെബാസ്റ്റ്യന്‍ കണിച്ച്‌കുന്നിനെതിരെയും വിശ്വാസികള്‍ക്കെതിരെയും എടുത്തിട്ടുളള കേസുകള്‍ പിന്‍വലിക്കുന്നതിന്‌ ധാരണയായെങ്കിലും കുടുതല്‍ വിശ്വാസികളെ  കേസുകളില്‍ കുടുക്കുന്ന നിലപാടുമായാണ്‌ പരുത്തിപ്പളളി റേഞ്ച് ഓഫീസര്‍ മുന്നോട്ട്‌ പോയത്‌. മൂന്ന്‌ ദിവസം മുമ്പ്‌ ബോണക്കാട് പളളിയിലെ വിശ്വാസിയായ പ്രിന്‍സിനെ പാലോട്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യ്‌തിട്ടുളള കേസുമായി ബന്ധപ്പെട്ട്‌ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത ഓഗസ്റ്റില്‍ കുരിശും അള്‍ത്താരയും തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട്‌ കൊടുത്തിരുന്ന ഒരൊറ്റ പരാതിക്കും പോലീസോ വനംവകുപ്പോ നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

കുരിശ്‌ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട്‌ നാളെ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസിന്റെ അധ്യക്ഷതയില്‍ രാവിലെ 9 ന്‌ അടിയന്തര യോഗം ബിഷപ്‌സ്‌ ഹൗസില്‍ ചേരും കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ്‌ മണ്ണുര്‍ കുരിശുമല സംരക്ഷണ സമിതി ചെയര്‍മാന്‍ മോണ്‍.റൂഫസ്‌പയസ്‌ലിന്‍ കണ്‍വീനര്‍ ഫാ.ഷാജ്‌കുമാര്‍ കുരിശുമല സംരക്ഷണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

12 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago