Categories: Diocese

വ്രതശുദ്ധിയിൽ ലക്ഷങ്ങൾ മല കയറി. തെക്കൻ കുരിശുമല ഒന്നാംഘട്ട തീർത്ഥാടനം സമാപിച്ചു

വ്രതശുദ്ധിയിൽ ലക്ഷങ്ങൾ മല കയറി. തെക്കൻ കുരിശുമല ഒന്നാംഘട്ട തീർത്ഥാടനം സമാപിച്ചു

സാബു കുരിശുമല

കുരിശുമല: “വിശുദ്ധ കുരിശ്‌ മനുഷ്യമഹത്വത്തിന്റെ പ്രതീകം” എന്ന സന്ദേശവുമായി കഴിഞ്ഞ എട്ടുദിവസങ്ങളിലായി നടന്നുവന്ന 61-ാമത്‌ തീർത്ഥാടനത്തിന്റെ ഒന്നാം ഘട്ടത്തിനു സമാപനമായി. സമാപന ദിവസമായ ഇന്നലെ ലക്ഷക്കണക്കിന്‌ തീർത്ഥാടകരാണ്‌ കുരിശുമലയിൽ എത്തിച്ചേർന്നത്‌. പുലർച്ചെ മുതൽ തന്നെ തീർത്ഥാടകരുടെ വൻതിരക്ക്‌ അനുഭവപ്പെട്ടു. തീർത്ഥാടകരുടെ ബാഹുല്യം നിമിത്തം ഗതാഗത സംവിധാനങ്ങൾ നിയന്ത്രിക്കാൻ പോലീസും വോളന്റിയേഴ്‌സും നന്നേ പണിപ്പെട്ടു.

നിരവധിപേർ സംഘങ്ങളായി മലകയറി ദിവ്യബലിയും പ്രാർത്ഥനകളും നിയോഗങ്ങളും സമർപ്പിച്ച്‌ പ്രാർത്ഥിച്ചു. സംഗമവേദിയിൽ രാവിലെ മുതൽ നടന്ന ദിവ്യബലികളിലും പ്രാർത്ഥനാശുശ്രൂഷകളിലും ലക്ഷക്കണക്കിന്‌ വിശ്വാസികൾ പങ്കെടുത്തു. കുരിശിന്റെ വഴി പ്രാർത്ഥനകൾ ചൊല്ലി ദുർഘടമായ പാതയിലൂടെ മലകയറി നാഥന്റെ പീഢാനുഭവങ്ങളിൽ അവർ ത്യാഗപൂർവ്വം പങ്കുചേർന്നു.

വിദൂര സ്ഥലങ്ങളിൽ നിന്ന്‌ നിരവധി തീർത്ഥാടകർ കാൽനടയായി കുരിശുമലയിൽ എത്തിച്ചേർന്നു.
രാവിലെ മുതൽ നടന്ന ദിവ്യബലികളിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പൊലീത്ത മോസ്റ്റ്‌. റവ. ഡോ. എം. സൂസപാക്യം, പാറശ്ശാല മലങ്കര രൂപതാമെത്രാൻ മോസ്റ്റ്‌ റവ. ഡോ. തോമസ്‌ മാർ യൗസേബിയൂസ്‌, ചങ്ങനാശ്ശേരി സീറോമലബാർ അതിരൂപത സഹായമെത്രാൻ മാർ തോമസ്‌ തറയിൽ, ഫാ. സാജൻ ആന്റണി, ഫാ. ബെന്നി ലൂക്കാസ്‌, ഫാ. രാജേഷ്‌ കുറിച്ചിയിൽ, ഫാ. കിരൺ രാജ്‌ ഡി. പി., ഫാ. യൂജിൻ, ഫാ. റോബിൻ രാജ്‌ ആർ.പി., റവ. ഡോ. ഗ്രിഗറി ആർ ബി, ഫാ. ലോറൻസ്‌, ഫാ. ജസ്റ്റിൻ എന്നിവർ മുഖ്യകാർമ്മികരായി.

സമാപന ദിവ്യബലിക്കുശേഷം കുരിശുമല ഡയറക്ടർ മോൺ. ഡോ. വിൻസെന്റ്‌ കെ. പീറ്റർ തീർത്ഥാടനപതാകയിറക്കി.
വൈകുന്നേരം 6.30-ന്‌ നടന്ന സമാപന സമ്മേളനത്തിൽ മോൺ. ഡോ. വിൻസെന്റ്‌ കെ. പീറ്റർ അദ്ധ്യക്ഷനായിരുന്നു. കേരള നിയമസഭ മുൻ സ്‌പീക്കർ എൻ ശക്തൻ യോഗം ഉദ്‌ഘാടനം ചെയ്‌തു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ മുഖ്യസന്ദേശം നൽകി. ആറുകാണി ഫൊറോന വികാരി വെരി റവ. ഫാ. അഗസ്റ്റിൻ ആലപ്പുരയ്‌ക്കൽ, ശ്രീ. ടി. ജി. രാജേന്ദ്രൻ എന്നിവർ സന്ദേശം നൽകി. ശ്രീ. സാബു കുരിശുമല സ്വാഗതവും ഫാ. പ്രദീപ്‌ ആന്റോ നന്ദിയും പറഞ്ഞു.

തീർത്ഥാടന നടത്തിപ്പിനായി നിസ്‌തുല സേവനം ചെയ്‌ത പ്രവർത്തകരെയും കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രമോദ്‌ പി. വി. എന്നിവരെ യോഗത്തിൽ ആദരിച്ചു. യോഗാനന്തരം മെലഡി സിംഗേഴ്‌സിന്റെ ഭക്തിഗാനമേളയും ഉണ്ടായിരുന്നു.

രണ്ടാം ഘട്ട തീർത്ഥാടനം ഓശാന ഞായർ, പെസഹാവ്യാഴം, ദു:ഖവെള്ളി ദിവസങ്ങളിലായി നടക്കും.

തെക്കൻ കുരിശുമല 62-ാമത്‌ തീർത്ഥാടനം 2019 മാർച്ച്‌ 31, ഏപ്രിൽ 1, 2, 3, 4, 5, 6, 7 & 18, 19 തീയതികളിലായി നടക്കും. തീർത്ഥാടന സന്ദേശം “വിശുദ്ധകുരിശ്‌ ജീവന്റെ സമൃദ്ധിയ്‌ക്ക്‌”.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

18 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago