Categories: Diocese

ലോഗോസ്‌ പാസ്റ്ററൽ സെന്റർ ആക്രമണം; രണ്ട്‌ ദിവസത്തിന്‌ ശേഷവും കേസ്‌ രജിസ്റ്റർ ചെയ്യാതെ പോലീസ്‌

ലോഗോസ്‌ പാസ്റ്ററൽ സെന്റർ ആക്രമണം; രണ്ട്‌ ദിവസത്തിന്‌ ശേഷവും കേസ്‌ രജിസ്റ്റർ ചെയ്യാതെ പോലീസ്‌

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ ആധ്യാത്‌മിക കേന്ദ്രമായ വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററൽ സെന്ററിനു നേരെ സാമൂഹ്യ വിരുദ്ധർ ആക്രമണം നടത്തിയിട്ട്‌ രണ്ട്‌ ദിവസം പിന്നിടുമ്പോഴും സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്യ്‌തിട്ടില്ല. ചൊവ്വാഴ്‌ച പുലർച്ചെ 12.30 തോടെ 50 പേരടങ്ങുന്ന സംഘം പാസ്റ്ററൽ സെന്ററിന്റെ പ്രധാന ഗേറ്റ്‌
തകർത്ത്‌ ലോഗോസ്‌ കോമ്പൗണ്ടിൽ കയറി അക്രമം അഴിച്ച്‌ വിടുകയായിരുന്നു. ലോഗോസ്‌ കെട്ടിടത്തിന്‌ നെരെ ഉണ്ടായ കല്ലേറിൽ രൂപതാ വിദ്യാഭ്യസ കാര്യാലയം, നിഡ്‌സ്‌, ഡോർമെറ്ററി, കോറിഡോർ എന്നിവടങ്ങളിലെ ജന്നാല ചില്ലുകളും തകർന്നു.

രൂപതയുടെ ക്ലർജി ആൻഡ്‌ റിലീജിയസ്‌ ഫോറം സംഘടിപ്പിച്ച ദൈവവിളി ക്യാമ്പിൽ പങ്കെടുക്കുയായിരുന്ന പെൺകുട്ടികളടക്കം 150 ഓളം പ്ലസ്‌ ടു വിദ്യാർത്ഥികൾ തങ്ങിയിരുന്ന കെട്ടിടത്തിന്‌ നേരെയായിരുന്നു ആക്രമണം. ചൊവ്വാഴ്‌ച അർദ്ധരാത്രിയിൽ ലോഗോസിൽ കടന്ന അക്രമികൾ പുലർച്ചെ 4 മണിവരെ ലോഗോസ്‌ കേമ്പൗണ്ടിൽ നിലയുറപ്പിച്ചിട്ടും സ്‌ഥലത്തുണ്ടായിരുന്ന നെയ്യാറ്റിൻകര എസ്‌.ഐ. സന്തോഷ്‌ കുമാർ കൂടുതൽ പോലീസിനെ വിളിക്കുകയോ പ്രതികളെ കസ്റ്റെഡിയിൽ എടുക്കുകയോ ചെയ്യ്‌തില്ലെന്ന പരാതിയുമുണ്ട്‌.

സംഭവം നടന്ന്‌ മണിക്കൂറുകൾ കഴിഞ്ഞിട്ടും എസ്‌.ഐ. ഉൾപ്പെടെ നാല്‌ പോലീസുകാർ മാത്രമാണ്‌ ലോഗോസ്‌ പരിസരത്ത്‌ ഉണ്ടായിരുന്നതെന്ന്‌ സംഭവത്തിന്‌ ദൃക്‌സാക്ഷികളായ പേയാട്‌ സെന്റ്‌ സേവ്യേഴ്‌സ്‌ പ്രീഫെക്‌ട്‌ ഫാ. രാജേഷ്‌ കുറിച്ചിയും സെക്യൂരിറ്റി ലോറൻസും പറഞ്ഞു.

എന്നാൽ പത്തിലധികം പേരുടെ സാക്ഷി മൊഴികൾ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ ചൊവ്വാഴ്‌ച ലോഗോസ്‌ ഡയറക്‌ടറും രൂപതാ ജൂഡീഷ്യൽ വികാരിയുമായ ഡോ. സെൽവരാജ്‌ നെയ്യാറ്റിൻകര ഡി.വൈ.എസ്‌.പി.ക്കും എസ്‌.ഐ.ക്കും നൽകിയ പരാതിയിൽ അന്വേഷണം നടത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. സംഭവ സ്‌ഥത്തുണ്ടായിരുന്ന സ്‌ഥലം എസ്‌.ഐ. പറഞ്ഞ വാക്കുകൾ വിശ്വസിച്ച പോലീസിലെ ചില ഉന്നത ഉദ്യോഗസ്‌ഥർ അന്വേഷണം വേണ്ടെന്ന നിലപാടിലാണ്‌.

ലോഗോസിനെതിരെ സാമൂഹ്യ വിരുദ്ധർ നടത്തിയ ആക്രമണം അപലപനീയമെന്ന്‌ കേരളാ ലാറ്റിൻകാത്തലിക്‌ വിമൺ അസോസിയേഷൻ സംസ്‌ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആൽറ്റിസ്‌ പറഞ്ഞു. ലോക്കൽ പോലീസിന്റെ നടപടികളിൽ ദുരൂഹതയുണ്ടെന്നും കേസ്‌ ക്രൈബ്രാഞ്ച്‌ അന്വോഷിക്കണമെന്നും കഴിഞ്ഞ ദിവസം രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ ആവശ്യപ്പെട്ടിരുന്നു.

രൂപതയുടെ ആധ്യാത്‌മിക കേന്ദ്രം തകർത്തിട്ടും അക്രമികൾക്കൊപ്പം നിലകൊളളുന്ന പോലീസിന്റെ നിലപാട്‌ നിലവിൽ പോലിസുകാർ സാധാരണക്കാരന്‌ നേരെ കേരളത്തിലങ്ങോളം ഇങ്ങോളം നടത്തുന്ന അതിക്രമങ്ങളുടെ തുടർച്ചയാണെന്ന്‌ രൂപതാ പാസ്റ്ററൽ കൗൺസിൽ കുറ്റപ്പെടുത്തി.

പോലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്ത്‌ നടപടികളുമായി മുന്നോട്ട്‌ പോയില്ലെങ്കിൽ നീതി ലഭിക്കാനായി ഏതിടം വരെ പോകാനും തയ്യാറാണെന്ന്‌ ലോഗോസ്‌ ഡയറക്‌ടർ ഡോ. സെൽവരാജ്‌ പറഞ്ഞു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago