അനിൽ ജോസഫ്
തൃശൂർ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ തൃശൂർ അതിരൂപതയ്ക്ക് കീഴിലെ ‘കെഞ്ചിറ പരിശുദ്ധമാതാവ് കൊഞ്ചിറമുത്തി’യുടെ തിരുനാളിനാണ് വ്യത്യസ്‌തമായി ചക്ക വിഭവങ്ങൾ നേർച്ചയായി ഒരുക്കുന്നത്.
സംസ്‌ഥാന സർക്കാർ ചക്കയെ സംസ്‌ഥാന ഫലമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലവും ഈ വ്യത്യസ്‌ഥ ചിന്തക്കുണ്ട്. തേൻ വരിക്ക, താമര ചക്ക, വരിക്കചക്ക തുടങ്ങിയ ഇനങ്ങളിലെ ചക്കകൾ ഇതിനകം തന്നെ വിവിധ വിഭവങ്ങളായി മാറിക്കഴിഞ്ഞു.
പാക്കറ്റിലാക്കിയ ചക്ക ചുളയും നേർച്ചയായി ദേവാലയത്തിൽ നിന്ന് ലഭിക്കും. തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന നേർച്ച ഊട്ടിൽ ചക്കപുഴുക്ക് ഉൾപ്പെടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്നും നാളെയുമായാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.
ഇടവക വികാരി ഫാ.ജോൺസൺ അരിമ്പൂർ നേർച്ച ഊട്ട് ആശീർവദിക്കും. ദേവാലയത്തിലെ തീർത്ഥാടന സ്റ്റാളുകളിലും ചക്ക വിഭവങ്ങൾ ലഭിക്കും.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
This website uses cookies.