സ്വന്തം ലേഖകൻ
മംഗളുരു: ഫാ. പീറ്റർ പോൾ സൽദാന മംഗളൂരു രൂപതയുടെ പുതിയ ഇടയൻ. ഇപ്പോഴത്തെ മെത്രാനായ അഭിവന്ദ്യ അലോഷ്യസ് പോൾ ഡിസൂസയുടെ കാലാവധി അവസാനിച്ചതിനെത്തുടർ ന്നാണ് പുതിയ നിയമനം.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ, സഭാ നിയമം 401 § 1 പ്രകാരം, 2018 ജൂലായ് 3 ചൊവ്വാഴ്ച്ച വത്തിക്കാനിൽ നിന്നും പുതിയ ഇടയനെ സ്ഥാനാരോഹണം ചെയ്‌തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
വത്തിക്കാന്റെ നേരിട്ടുള്ള അധികാരത്തിൻ കീഴിൽ നടത്തപ്പെടുന്ന ഉർബാനിയാനും പൊന്റിഫിക്കൽ യൂണിവേഴ്സിറ്റിയിൽ 2010 മുതൽ ഡോഗ്മാറ്റിക് തിയോളജി വിഭാഗത്തിൽ അധ്യാപകനും, 2011 മുതൽ 2015 വരെ അവിടുത്തെ വൈദീക വിദ്യാർത്ഥികളുടെ ആത്മീയ പിതാവുമായിരുന്നു ഫാ. പീറ്റർ പോൾ സൽദാന.
ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക് 15:30-നാണ് വത്തിക്കാനിൽ നിന്നും ഈ ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടത്.
1964 ഏപ്രിൽ മാസം 27 ന് മംഗളൂരു രൂപതയിലെ കിന്നിഗോലി എന്ന സ്ഥലത്താണ് ജനനം. പ്രാഥമിക പഠനങ്ങൾ സ്വന്തം ഗ്രാമത്തിൽ പൂർത്തിയാക്കിയ ഇദ്ദേഹം മംഗളൂരുവിലെ ജെപ്പുവിൽ സ്ഥിതിചെയ്‌യുന്ന സെന്റ് ജോസഫ് അന്തർ-രൂപതാ സെമിനാരിയിൽ നിന്നും തത്വശാസ്‌ത്രത്തിലും ദൈവശാസ്‌ത്രത്തിലും ബിരുദതം നേടി.
1994-ൽ മനഃശാസ്ത്രവും രൂപീകരണവും എന്ന വിഷയത്തിൽ ഡിപ്ലോമ കരസ്ഥമാക്കി.
1991 മെയ് മാസം 6-ന് വൈദീകപട്ടം സ്വീകരിച്ചു.
2005 ൽ ഉർബാനിയാനും പൊന്റിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി.
1991-92 കാലഘട്ടത്തിൽ മൂഡുബെല്ലെയിലെ സെന്റ് ലോറൻസ് ഇടവകയിലും, 1992-94 കാലഘട്ടത്തിൽ മിലാഗ്രെസ്സിലെ അദ്‌ഭുതമാതാ ദേവാലയത്തിലും, 1994-96 കാലഘട്ടത്തിൽ വിറ്റൽ വ്യാകുലമാതാ ദേവാലയത്തിലും സഹവികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1996-99 കാലഘട്ടത്തിൽ സെന്റ് ജോസഫ് അന്തർ-രൂപതാ സെമിനാരിയിൽ അധ്യാപകനായും പരിശീലകനായും പ്രവൃത്തിച്ചിരുന്നു.
1997-99 കാലഘട്ടത്തിലും 2008-2010 കാലഘട്ടത്തിലും സെമിനാരിയുടെ വൈസ് റെക്‌ടർ ആയി സേവനം ചെയ്തു.
2015 മാർച്ച് മാസം 14-ന് പരിശുദ്ധ പിതാവ് അദ്ദേഹത്തെ മെത്രാന്മാരുടെ സിനഡിന്റെ പൊതുസെക്രട്ടറിയേറ്റിലെ Consultor ആയും, അതേ വർഷം തന്നെ ജൂലൈ മാസത്തിൽ പതിനാലാമത് മെത്രാന്മാരുടെ സിനഡിന്റെ പൊതു അസംബിളിയുടെ Adiutor Secretarii Specialis (special assistant secretary) ആയി ഉയർത്തുകയും ചെയ്തിരുന്നു.
2010 മുതൽ ഉർബാനിയാനും യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായി സേവനം ചെയ്‌യുവരുന്നു.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.