അൽഫോൻസാ ആന്റിൽസ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ കെ.എൽ.സി.ഡബ്ലിയു.എ. പെൺകുട്ടികളുടെ ദിനം ഒരാഘോഷമാക്കി മാറ്റി. 8 ശനിയാഴ്ച നെയ്യാറ്റിൻകര മെത്രാസന മന്ദിരത്തിൽ വച്ചു നടന്ന പൊതുസമ്മേളനത്തിൽ നെയ്യാറ്റിൻകര രൂപതയിൽ നിന്ന് മികച്ച വിജയം നേടിയ പെൺകുട്ടികളെ ആദരിച്ചു.
കേരള ഹിസ്റ്റോറിക്കൽ കൗൺസിൽ ഫോർ ആർക്കിയോളജിയിലെ ശ്രീമതി സന്ധ്യ നയിച്ച ക്ലാസോടുകൂടിയായിരുന്നു പെൺകുട്ടികളുടെ ദിനാഘോഷങ്ങളുടെ തുടക്കം, “പെൺകുട്ടികളും സമകാലീന സമൂഹവും” എന്ന വിഷയത്തിലായിരുന്നു ക്ലാസ്.
തുടർന്ന്, കെ.എൽ.സി.ഡബ്ലിയു.എ.രൂപത പ്രസിഡന്റ് ശ്രീമതി ബേബി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.എൽ.സി.ഡബ്ലിയു.എ. സംസ്ഥാന പ്രസിഡന്റ്
ശ്രീമതി ജെയിൻ അൻസിൽ ഉദ്‌ഘാടനം ചെയ്തു. പെൺകുട്ടികളുടെ മികച്ച വിജയങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ- സാംസ്‌കാരിക-സാമൂഹ്യ മേഖലകളിൽ മികച്ച മുന്നേറ്റം നടത്തുവാൻ സഹായകമാകുമെന്നതിൽ സംശയമില്ലെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ജെയിൻ അൻസിൽ പറഞ്ഞു.
ഇന്നിവിടെ മികച്ച വിജയങ്ങളോടെ ഒത്തുകൂടിയിരിക്കുന്ന നിങ്ങൾ ഞങ്ങളുടെ എല്ലാപേരുടെയും അഭിമാനമാണെന്ന് പറഞ്ഞ വികാരി ജെനറൽ മോൺ.ജി.ക്രിസ്തുദാസ്,
മാതാപിതാക്കൾ മക്കളോടൊപ്പം യാത്ര ചെയ്യുന്നവരും മക്കൾ മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്നവരുമാകണമെന്ന് ആഹ്വാനം ചെയ്തു. ഉന്നതമായ ലക്ഷ്യത്തോടുകൂടി മുന്നേറാൻ സാധിക്കണം, അതിനു കൃത്യമായ ലക്ഷ്യം വേണം, ആത്മവിശ്വാസം ഉണ്ടാകണം, കഠിന അധ്വാനം ചെയ്യാൻ തയ്യാറാകണം എന്ന് മോൺ. വി.പി. ജോസും, വിശുദ്ധമാരുടെ ജീവിതം ചൂണ്ടിക്കാട്ടി ജീവിത വിശുദ്ധിയിൽ ജീവിക്കാൻ കടപ്പെട്ടവരാണ് നമ്മൾ എന്ന് സി.സെൽമയും ഓർമ്മിപ്പിച്ചു.
ശ്രീ. നേശൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, ശ്രീമതി അൽഫോൻസാ, ശ്രീമതി ഷീന്സ്റ്റീഫെൻ എന്നിവർ ആശംസകളർപ്പിച്ചു.
തുടർന്ന്, കേരള യൂണിവേഴ്സിറ്റിയിൽ ബി.എ. മലയാളം പരീക്ഷ യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി ആൻസിയെയും, എം.ബി.ബി.സ്. നേടിയ ഡോക്ടർമാരെയും, എസ്.എസ്.എൽ.സി. – പ്ലസ് ടു പരീക്ഷകളിൽ ‘എ പ്ലസ്’ നേടിയ പെൺകുട്ടികളെയും അനുമോദിച്ചു.
രാവിലെ പത്തുമണിയോടെ ആരംഭിച്ച ഈ വർഷത്തെ പെൺകുട്ടികളുടെ ദിനാഘോഷങ്ങൾക്ക് ഉച്ചയ്ക്ക് സ്നേഹ വിരുന്നോടുകൂടെ സമാപനമായി. എല്ലാ വർഷവും പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനതിരുനാൾ ദിനമാണ് പെൺകുട്ടികളുടെ ദിനമായി ആഘോഷിക്കുന്നത്.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.