Categories: Diocese

ചില അജപാലന നിർദ്ദേശങ്ങളുമായി നെയ്യാറ്റിൻകര രൂപത

ചില അജപാലന നിർദ്ദേശങ്ങളുമായി നെയ്യാറ്റിൻകര രൂപത

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാമെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് തന്റെ രൂപതയിലെ ഇടവക വികാരിമാരുടെ ശ്രദ്ധയ്ക്കായി നൽകിയ ചില അജപാലന കാര്യങ്ങൾ വളരെയേറെ പ്രസക്തമാണ് ഇന്ന്. ഏറെ പ്രത്യേകിച്ച്, ഇന്നിന്റെ പശ്ചാത്തലത്തിൽ, കത്തോലിക്കരും അകത്തോലിക്കരും ക്രൈസ്തവരും അക്രൈസ്തവരും പരസ്പരം കൈകോർത്ത് ജീവിക്കുന്ന ചുറ്റുപാടിൽ, വൈദീകരായ നാം നിസംഗത വെടിയണമെന്ന ആഹ്വാനം കൂടിയാണ് ഈ സർക്കുലർ.

ബിഷപ്പ് വിൻസെന്റ് സാമുവൽ വളരെ വ്യക്തമായി പറയുന്നു; ഒരു കുടുംബത്തിൽ തന്നെ കത്തോലിക്കരും അകത്തോലിക്കരും, ക്രൈസ്തവരും അക്രൈസ്തവരും, ഒന്നിച്ചു ജീവിക്കുന്ന സാഹചര്യങ്ങൾ ധാരാളമുണ്ട് നമ്മുടെ രൂപതയിൽ. അതുകൊണ്ട് തന്നെ, നമ്മുടെ അജപാലന ദൗത്യനിർവഹണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും പ്രതേകം പരിഗണിക്കുകയും ചെയ്തേ മതിയാവൂ.

പ്രധാനമായും ഏഴു കാര്യങ്ങളിലേക്കാണ് വൈദികരുടെ പ്രതേക ശ്രദ്ധ ആവശ്യപ്പെടുന്നത്:

1) ഒരു വ്യക്തി ജ്ഞാനസ്നാനമില്ലാതെ മരിക്കുകയും എന്നാൽ ആ കുടുംബത്തിലെ മറ്റുള്ളവർ (ആരെങ്കിലും) സജീവ കത്തോലിക്കാ വിശ്വാസം പാലിക്കുകയും ചെയ്യുന്നുവെങ്കിൽ ആ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടാൽ ദിവ്യബലിയില്ലാതെ ശവസംസ്കാര ശുശ്രുഷകൾ ചെയ്തുകൊടുക്കേണ്ടതാണ്. അതുപോലെ, മരിച്ചതിന്റെ അഞ്ചാം ദിവസമോ ഏഴാം ദിവസമോ വാർഷികത്തിലോ അവർ ആവശ്യപ്പെട്ടാൽ ദിവ്യബലിയും, കല്ലറ ആശീർവാദ പ്രാർത്ഥനയും ചെയ്തുകൊടുക്കേണ്ടതാണ്.

2) കത്തോലിക്കാ കുടുംബങ്ങളിൽ രോഗികളായി കഴിയുന്നവർക്ക്, ജ്ഞാനസ്നാനമില്ലെങ്കിലും അവിടെ പോയി പ്രാർഥിക്കുകയും അവർക്ക് വേണ്ട ആത്മീയ പിന്തുണ കൊടുക്കുകയും ചെയ്യേണ്ടതാണ്.

3) ജ്ഞാനസ്നാനം ഇല്ലാതെ രോഗികളായി കഴിയുന്നവർക്ക് വിശ്വാസചൈതന്യം പകർന്നുകൊടുക്കുകയും, ജ്ഞാനസ്നാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും, ആവശ്യപ്പെട്ടാൽ ജ്ഞാനസ്നാനം ഉൾപ്പെടെയുള്ള കൗദാശിക ശുശ്രുഷകൾ ചെയ്തു കൊടുക്കേണ്ടതുമാണ്.

4) ഇടവക അംഗങ്ങളായ കിടരോഗികൾക്ക് മാസത്തിൽ ഒരിക്കലെങ്കിലും, അവർ ആവശ്യപ്പെട്ടില്ലെങ്കിലും പരിശുദ്ധ കുർബാന ഒരുക്കത്തോടെ നൽകേണ്ടതാണ്.

5) എല്ലാ വൈദികരും വർഷത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ ഇടവകയിലെ ഭവനങ്ങളിൽ സന്ദർശനം നടത്തുകയും, തിരുഹൃദയ പ്രതിഷ്‌ഠ നവീകരിക്കേണ്ടതുമാണ്.

6) ബി.സി.സി. യൂണിറ്റ് യോഗങ്ങളിൽ ഇടവക വികാരിമാർ സമയാസമയം മുടക്കം കൂടാതെ പങ്കെടുത്ത് ബി.സി.സി. കളെയും അവയുടെ പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്തേണ്ടതാണ്.

7) ഇടവക അതിർത്തിയിലെ ഇതരമതസ്‌ഥർ മരിക്കുമ്പോഴോ, അവർക്ക് ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുമ്പോഴോ അവരെ സന്ദർശിച്ച് ആശ്വസിപ്പിക്കുന്നത് വളരെ വലിയ മനോഗുണ പ്രവൃത്തിയും മാനവ സാഹോദര്യത്തിന്റെ സാക്ഷ്യവുമാണ്. അതിനാൽ സ്നേഹപൂർവ്വം ഇങ്ങനെ ചെയ്യുന്നത് അത്യാവശ്യമായ കാര്യമാണ്.

ഈ സർക്കുലറിലൂടെയുള്ള ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ ആഹ്വാനങ്ങൾ സഭയ്ക്ക് പുത്തനുണർവ് സമ്മാനിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

17 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago