Vision & Mission

കാത്തലിക് വോസ്സിനെ കുറിച്ചുള്ള ലഘു വിവരണം

പ്രചോദനം

ജോൺ പോൾ രണ്ടാമൻ പാപ്പ ആധുനിക വാർത്താ മാധ്യമങ്ങളെ കുറിച്ച് സംസാരിച്ചപ്പോൾ ആദ്യം ഉദ്ധരിച്ചത് പോൾ ആറാമൻ പാപ്പയുടെ “ഇവാൻഞ്ചേലിയും നുൻഷ്യാന്തി”, നമ്പർ 45 – ലെ വാക്കുകളാണ്. “സഭ ഇത്രയും ശക്തമായ ആധുനിക മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തുന്നില്ലങ്കിൽ ദൈവത്തിന്റെ മുമ്പിൽ കുറ്റബോധത്തോടുകൂടി നിൽക്കേണ്ടി വരും”. ഇന്നത്തെ മാധ്യമങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതിന് ചാക്രിക ലേഖനങ്ങളായ “റെഡെംപ്തോറിസ് മിസിയോ” നമ്പർ 37ഉം, “അയേതാതിസ് നോവേ” നമ്പർ 2-ഉം നമ്മുടെ ശ്രദ്ധയിൽപ്പെടുന്നു: “ഇന്നത്തെ ലോകത്തിൽ മാധ്യമങ്ങളുടെ സ്വാധീനം അതിശയോക്തിയോടെ കാണാൻ കഴിയില്ല. വിവര സാങ്കേതിക സമൂഹ്യ മാധ്യമങ്ങളുടെ വരവ് ഒരു യഥാർത്ഥ സംസ്കാരിക വിപ്ലവം തന്നെയാണ്; മാധ്യമത്തിന് “ആധുനിക യുഗത്തിലെ ആദ്യത്തെ അരെയോവാഗസ്” എന്ന പേര് സമ്മാനിക്കുന്നു; ഇവിടെ വസ്തുതകളും, ആശയങ്ങളും, മൂല്യങ്ങളും നിരന്തരം കൈമാറ്റം ചെയ്യപ്പെപെടുന്നു”. മാധ്യമങ്ങളിലൂടെ വ്യക്തികൾ മറ്റുള്ളളവരുമായും സംഭവങ്ങളുമായും സംമ്പർഗം പുലർത്തുകയും അവർ ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.

പോപ്പ് വീണ്ടും പറയുന്നു: ‘കർത്താവിനെ പ്രഘോഷിക്കുമ്പോൾ, സഭ സ്വന്തം ആശയവിനിമയ മാർഗ്ഗങ്ങളായ – പുസ്തകങ്ങൾ, പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, റേഡിയോ, ടെലിവിഷൻ, മറ്റ് മാർഗ്ഗങ്ങൾ എന്നിവ ക്രമാത്മകവും ഊർജ്ജസ്വലവുമായി ഉപയോഗിക്കണം. ക്രിസ്തീയ ആശങ്ങൾ പ്രചരിപ്പിക്കുന്നതിനും പുതിയ മാധ്യമങ്ങളും, പ്രഘോഷണരീതികളും വികസിപ്പിക്കേണ്ടത് ആവശ്യമാണ്. അതുപോലെ, സാധ്യമാകുന്ന മതനിരപേക്ഷ മാധ്യമ അവസരങ്ങളേയും സഭ ഉപയോഗിക്കണം’.

ഫ്രാൻസിസ് പാപ്പാ തന്റെ 48-Ɔമത് ലോക ആശയവിനിമയ ദിനസന്ദേശത്തിലൂടെ നമ്മോട് പറയുന്നു: ‘നല്ല ആശയവിനിമയങ്ങൾ പരസ്പര സഹിഷ്ണുതയും ആരോഗ്യപരമായ ബന്ധങ്ങളുടെ വളർച്ചയ്ക്കും ആത്യന്തികമായി പരസ്പര ഐക്യം വളർത്തുന്നതിനും നമ്മെ സഹായിക്കുന്നു. പരസ്പരം കേൾക്കുവാനും മറ്റുള്ളവരിൽ നിന്നു പഠിക്കുവാനും നാം തയാറായാൽ മാത്രമെ ഭിന്നിപ്പിക്കലിന്റെ മതിലുകൾ തകർക്കാനാവു’. സംഭാഷണ വ്യത്യാസങ്ങളിലെ വിവേചനം പരിഹരിക്കുവാൻ സാധിച്ചാൽ പരസ്പര ബഹുമാനത്തിൽ വളരുവാൻ സാധിക്കും. കണ്ടുമുട്ടലിന്റെ സംസ്കാരം, ആശയങ്ങൾ പകർന്നു നൽകുവാൻ മാത്രമല്ല സ്വീകരിക്കുവാനും നമ്മോട് ആഹ്വാനം ചെയ്യുന്നു. പ്രത്യേകിച്ച് ഇന്റർനെറ്റ് കണ്ട് മുട്ടലിനും ഐക്യ ശാക്തീകരണത്തിനുമുള്ള വലിയ ഒരു സാധ്യത തുറന്ന് തരുന്നു. ഇത് വളരെ നല്ല കാര്യമാണ്, ദൈവത്തിൽ നിന്നുള്ള സമ്മാനമാണ്. പരിശുദ്ധ പിതാക്കന്മാരുടെ ആഹ്വാനങ്ങളിലെ പ്രചോദനത്താൽ ഉടലെടുത്തതാണ് ഈ സംരംഭം.

കാരണങ്ങൾ

കാത്തലിക് വോക്‌സ് ഓൺലൈൻ പത്രത്തിന് പിന്നിലെ ചില പ്രധാന കാരണങ്ങൾ:

(1) ഇത് കാലത്തിന്റെ ആവശ്യമാണ്; നമ്മുടെ വിശ്വാസ സമൂഹം ആശയ വിനിമയ മേഖലയിലെ ഒരു മനോഹരമായ പരിവർത്തനത്തിന്റെ പടിവാതിലിലാണ്.

(2) ഇന്റർനെറ്റ് എന്ന യാഥാർത്ഥ്യം ലോകത്തെ വളരെ ചെറുതാക്കി വിവരശേഖരണം വിരൽ തുമ്പിൽ എത്തിക്കുന്നു. ഈ യാഥാർത്ഥ്യം മനസ്സിലാക്കാൻ നേതൃത്വനിരയ്ക്ക് കഴിയാതെ പോയാൽ “ഗവുദിയും എത് സ്പെസ്” എന്ന ചാക്രിക ലേഖനം പറയുന്ന പോലെ; ‘കാലഘട്ടത്തിന്റെ അടയാളങ്ങൾ വായിക്കാൻ പരാജയപ്പെട്ട ഒരു സമൂഹമായി നാം ഒറ്റപ്പെടും’.

(3) മറ്റ് സാദ്ധ്യതകൾ; a) സംഭവങ്ങളെകുറിച്ച് പെട്ടെന്നുതന്നെ കൃത്യമായ വാർത്തകൾ ജനങ്ങളിൽ എത്തിയ്ക്കാൻ കഴിയും. b) ഭൂമി ശാസ്ത്രപരമായ ന്യൂനതകൾ മറികടക്കാനാവും. ലോകത്തിന്റെ ഏതറ്റം വരേയും മതത്തിനും, ജാതിയ്ക്കും, നിറത്തിനും അതീതമായി വാർത്തകൾ എത്തിക്കുവാൻ സാധിക്കും. c) പൊതുജന അഭിപ്രായം രൂപപ്പെടുത്തുവാൻ കഴിയും; ജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാൻ ഉള്ള സാദ്ധ്യതകൾ നൽകുന്നു.

ഉള്ളടക്കം

(1) ലത്തീൻ-സീറോമലബാർ-സീറോമലങ്കര രൂപതകളിലെ വാർത്തകൾ

(2) കേരള കത്തോലിക്കാ സഭാ സംബന്ധമായ വാർത്തകൾ

(3) ആഗോള സഭാ വാർത്തകൾ

(4) വത്തിക്കാൻ വാർത്തകൾ

(5) കത്തോലിക്ക പാരമ്പര്യങ്ങളും വിശ്വാസവും ഉയർത്തിപ്പിടിക്കുന്ന ലേഖനങ്ങൾ

(6) ഞായറാഴ്ച പ്രസംഗം

(7) ആരാധന സംബന്ധമായ പഠനങ്ങൾ

(8) ദൈവശാസ്ത്ര പഠനങ്ങൾ

(9) ആനുകാലിക പ്രതിബദ്ധതയുള്ള ലേഖനങ്ങൾ

കാത്തലിക് വോക്‌സിന്റെ സ്വർഗ്ഗീയ മധ്യസ്ഥൻ

2018-ലെ യുവജന സിനഡാനന്തരം പുറത്തിറങ്ങിയ “ക്രിസ്തുസ് വിവിത്ത്” എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിലൂടെ ‘യുവജനങ്ങൾ കാർലോ അക്യൂറ്റിസിനെ മാതൃകയാക്കി, നവസാമൂഹ്യമാധ്യമങ്ങളിലൂടെ യേശുവിനെ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ ജീവിതം ഫലപ്രദമാക്കി മാറ്റണ’മെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്യുന്നു. ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ട് കേരള കത്തോലിക്കാ ഓൺലൈൻ മാധ്യമ ശുശ്രൂഷാ രംഗത്ത് സജീവ സാന്നിധ്യമായ, നെയ്യാറ്റിൻകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാത്തലിക് വോക്സ് ഓൺലൈൻ പോർട്ടലും, കാത്തലിക് വോക്സ് യൂട്യൂബ് ചാനലും തങ്ങളുടെ സ്വർഗീയ മധ്യസ്ഥനായി വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിനെയാണ് സ്വീകരിച്ചിരിക്കുന്നത്.

കാത്തലിക് വോക്‌സിന്റെ ആപ്‍തവാക്യം

“Our AIM has to be the INFINITE and not the FINITE…” എന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ വാക്കുകളിലെ പ്രേരണയിൽ നിന്ന് രൂപംകൊണ്ട “Connecting to the INFINITE…” ആണ് കാത്തോലിക് വോക്‌സിന്റെ ആപ്‍തവാക്യം.

കാത്തലിക് വോക്‌സിന്റെ ആരംഭം

കാത്തലിക് വോക്‌സിന്റെ ആരംഭം നെയ്യാറ്റിൻകര രൂപതയ്ക്ക് വേണ്ടി മാത്രമായിരുന്നുവെങ്കിലും വിശ്വാസികളുടെയും അഭ്യുദയകാംഷികളുടെയും നിർദേശങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്ത് കേരളത്തിനകത്തും പുറത്തും വ്യാപിക്കുന്ന രീതിയിൽ കത്തോലിക്കാ സഭയുടെ വാർത്താ മാധ്യമമായി രൂപാന്തരപ്പെടുകയായിരുന്നു.

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന Preigo Fover Technologies ആണ് കാത്തലിക് വോക്സ് എന്ന ഈ ഓൺലൈൻ പോർട്ടൽ രൂപകല്പന ചെയ്തിരിക്കുന്നതും, എല്ലാവിധ സാങ്കേതിക സഹായങ്ങളും നൽകുന്നതും.

2017-2018 കാലഘട്ടത്തിൽ ജർമ്മനിലും ഇറ്റലിയിലുമായിരുന്ന ഫാ.അജിറോസ്, ഫാ.സന്തോഷ്, ഫാ.ആനന്ദ്, ഫാ.വിൻസെന്റ് സാബു, ഫാ.അലക്സ്, ഫാ.രാഹുൽ ലാൽ, ഫാ.ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര രൂപതയ്ക്ക് വേണ്ടി തുടങ്ങിയ ഉദ്യമം.

കാത്തലിക് വോക്‌സ് യുട്യൂബ് ചാനൽ

വിഷ്വൽ മീഡിയാ പ്ലാറ്റ്‌ഫോമായ യുട്യൂബിലും കാത്തലിക് വോക്‌സ് സജീവ സാന്നിധ്യമാണ്. ആനുകാലിക കത്തോലിക്കാ സഭാ വാർത്തകളടക്കം വ്യത്യസ്ഥങ്ങളായ സെഗ്മെന്റുകളിലൂടെ വിശ്വാസ സമൂഹത്തിന്റെ വിരൽത്തുമ്പിൽ എത്തുകയാണ് കാത്തലിക് വോക്‌സ്.
ഞങ്ങളെ സന്ദർശിക്കുക: https://www.youtube.com/CatholicVox

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker