Kerala

പുല്ലവിള ഉള്‍പ്പെടെയുള്ള തീരഗ്രാമങ്ങളില്‍ കോവിഡ് പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിക്കണം, രോഗികളെ മാറ്റി താമസിപ്പിക്കണം; 10 ദിവസത്തില്‍ 13 കിടപ്പുരോഗികളുടെ മരണം അതീവ ദുഖകരം: കെ.ആര്‍.എല്‍.സി.സി.

4 ദിവസം കഴിഞ്ഞിട്ടും കോവിഡ് ടെസ്റ്റിന്റെ ഫലം ലഭിക്കാത്തവരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്...

അനിൽ ജോസഫ്

തിരുവനന്തപുരം: പുല്ലവിള ഉള്‍പ്പെടെയുള്ള തീരഗ്രാമങ്ങളില്‍ കോവിഡ് പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും രോഗികളെ കണ്ടെത്തിയാല്‍ മാറ്റി താമസിപ്പിക്കാനുളള ക്രമീകരണ മുണ്ടാകണമെന്നും കെ.ആര്‍.എല്‍.സി.സി ആവശ്യപ്പെട്ടു. കരുംകുളം പഞ്ചായത്തില്‍ മാത്രം പത്ത് ദിവസത്തിനുള്ളില്‍ 13 കിടപ്പു രോഗികള്‍ മരണപ്പെട്ടു എന്ന വാര്‍ത്ത അതീവ ഗൗരവമേറിയതാണ്. 4 ദിവസം കഴിഞ്ഞിട്ടും കോവിഡ് ടെസ്റ്റിന്റെ ഫലം ലഭിക്കാത്തവരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നതും ദുഖകരമാണെന്ന് ലത്തീൻ കത്തോലിക്കാ സമുദായവക്താവും, കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റുമായ ഷാജി ജോര്‍ജ് പറഞ്ഞു.

കോവിഡ് രോഗിയാണ് എന്ന് ഉറപ്പു വരുത്തുന്നതിനു മുന്‍പേ മരണം സംഭവിക്കുന്നത് തടയാന്‍ വ്യാപകമായ പരിശോധന സംവിധാനം ഉണ്ടാകണം. പരിശോധനാഫലം ലഭിക്കുന്നതിലുള്ള സമയദൈര്‍ഘ്യം ഒഴിവാക്കണം. ഒരു വീട്ടില്‍ മൂന്നും നാലും കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്ന അവസ്ഥയുള്ളതുകൊണ്ട് സാമൂഹിക സമ്പര്‍ക്കം വഴി രോഗവ്യാപനം വര്‍ദ്ധിക്കും. അതിനാൽ, ഈ സാഹചര്യത്തില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം കരുംകുളം പഞ്ചായത്തിലും തീരഗ്രാമങ്ങളിലും വര്‍ദ്ധിപ്പിച്ചേ മതിയാവൂ എന്ന് ഷാജി ജോര്‍ജ് ആവശ്യപ്പെട്ടു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker