Kerala

വിസ്മയം പകർന്ന് ഇരട്ടകളുടെ മഹാസംഗമം

വിസ്മയം പകർന്ന് ഇരട്ടകളുടെ മഹാസംഗമം

ബിജു ഇത്തിത്തറ

കടുത്തുരുത്തി: ഓരോ വർഷവും വർധിച്ചു വരുന്ന കോതനല്ലൂർ ഫൊറോന പള്ളിയിലെ കന്തീശങ്ങളുടെ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന ഇരട്ട സംഗമം പതിവ് തെറ്റിച്ചില്ല. ഇക്കുറി സംഗമത്തിനെത്തിയത് 1,360 ജോടി ഇരട്ടകൾ.

ഇടവക മധ്യസ്ഥരും ഇരട്ട വിശുദ്ധരുമായ കന്തീശങ്ങളുടെ (വിശുദ്ധ ഗർവാസീസ് – വിശുദ്ധ പ്രോത്താസീസ്) അനുഗ്രഹം തേടിയാണ് തീർത്ഥാടനകേന്ദ്രമായ കോതനല്ലൂർ ഫൊറോന പളളിയിൽ ഇരട്ട സഹോദരങ്ങളുടെ അപൂർവസംഗമം നടന്നത്. ഇടവകയിലെ ഇരട്ട സഹോദരങ്ങൾ ഉൾപ്പെടെയാണ് തിരുനാളിനോട് അനുബന്ധിച്ചു ഇന്നലെ നടന്ന 12-മത്തെ ഇരട്ട സംഗമത്തിൽ ഇത്രയും ഇരട്ടകൾ പങ്കെടുത്തത്.

എട്ട് ജോഡി മൂവർ സംഘവും സംഗമത്തിൽ പങ്കെടുത്തു. മാഞ്ഞൂർ സൗത്ത് എട്ടുകാട്ടിൽ സോണി ജെ.സൈമണ്‍-അനു ദമ്പതികളുടെ മക്കളായ കഴിഞ്ഞ മാർച്ച് 26-ന് ജനിച്ച ജോർജും ലൂക്കായുമാണ് സംഗമത്തിലെ ഇളംതലമുറക്കാർ. കോതനല്ലൂർ ഫൊറോന പളളി ഇടവകാംഗങ്ങളും ഇരട്ട പുണ്യവാളൻമാരുടെ നാമധാരികളുമായ 1927 ഒക്ടോബർ മൂന്നിനു ജനിച്ച പുളിക്കാനിക്കൽ ഗർവാസീസും ചന്ദ്രപുരയിൽ പ്രോത്താസീസുമാണ് സംഗമത്തിനെത്തിയവരിലെ മുതിർന്നവർ. തുടർച്ചയായ 12-ാം വർഷമാണ് ഇരുവരും സംഗമത്തിൽ പങ്കെടുക്കുന്നത്.

എട്ടു ജോഡി വൈദികരും ഏഴ് ജോഡി സിസ്റ്റേഴ്സും സംഗമത്തിൽ പങ്കെടുത്തു. ഇരട്ടകൾ ഇരട്ടകളെ ജീവിത പങ്കാളികളാക്കിയ 16 ജോഡി ദമ്പതികളും സംഗമത്തിനെത്തി.

കടുത്തുരുത്തി എസ്.കെ.പി.എസ്. സ്കൂളിലെ 13 ഉം, മുത്തോലപുരം സെന്‍റ് പോൾസ് സ്കൂളിലെ ഏഴും, കട്ടച്ചിറ മേരി മൗണ്ട് സ്കൂളിലെ നാലും ജോഡി ഇരട്ടകൾ സംഗമത്തിൽ പങ്കെടുത്തു. ഇരട്ടസംഗമം ആരംഭിച്ചതു മുതൽ മുടക്കമില്ലാതെ പങ്കെടുക്കുന്ന കൊളക്കാട്ട് കളപ്പറന്പത്ത് ബ്രിട്ടോയും ബെന്നിയും സംഗമത്തിനെത്തിയത് കണ്ണൂർ പേരാവൂരിൽ നിന്നാണ്.

ഫാ. റോബി കണ്ണൻചിറ സിഎംഐ, ഫാ. റോയി കണ്ണൻചിറ സിഎംഐ, ഫാ.ജോസഫ് ചൂളപ്പറമ്പിൽ സി.എം.ഐ., ഫാ. തോമസ് ചൂളപ്പറമ്പിൽ (ചങ്ങനാശേരി), ഫാ. റോജി മനയ്ക്കപ്പറമ്പിൽ സി.എം.ഐ., ഫാ. റെജി മനയ്ക്കപ്പറമ്പിൽ സി.എം.ഐ., ഫാ. ജസ്റ്റിൻ കായംകുളത്തുശേരി (ചങ്ങനാശേരി), ഫാ. ബെന്നി കായംകുളത്തുശേരി (ചങ്ങനാശേരി), ഫാ. ജോസഫ് കൊല്ലംകൊമ്പിൽ (ഇടുക്കി), ഫാ. ആന്‍റണി കൊല്ലംകൊമ്പിൽ സി.എസ്.ടി., ഫാ. ജിസ് കളപ്പുരയ്ക്കൽ (തലശേരി), ഫാ. ജിത്തു കളപ്പുരയ്ക്കൽ (തലശേരി), ഫാ. ജസ്റ്റിൻ തയ്യിൽ (നോർബർട്ടെയൻസ്), ഫാ. അഗസ്റ്റിൻ തയ്യിൽ ഒ.എസ്.ബി. എന്നിവരാണ് സംഗമത്തിനെത്തിയ ജോടികളായ ഇരട്ട വൈദികർ. ഫാ.ജോണ്‍ മറ്റമുണ്ടയിലും ഫാ.ജോഷി മഠത്തിപ്പറമ്പിലും തങ്ങളുടെ ഇരട്ട സഹോദരങ്ങൾക്കൊപ്പമാണ് സംഗമത്തിൽ പങ്കെടുത്തത്.

സീറോ മലബാർസഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹബലിയിൽ ഇരട്ട വൈദികർ സഹകാർമികരായി. തിരുനാൾ പ്രദക്ഷിണത്തിൽ വിശുദ്ധരുടെ തിരുശേഷിപ്പ് വഹിച്ചതും ഇരട്ടവൈദികരായിരുന്നു. മുത്തുകുടകളേന്തിയ ഇരട്ടസഹോദങ്ങൾ പ്രദക്ഷിണത്തിൽ കന്തീശങ്ങൾക്ക് അകന്പടി സേവിച്ചു. സംഗമത്തിൽ പങ്കെടുത്ത ഇരട്ടസഹോദരങ്ങളെ കന്തീശങ്ങൾക്കു സമർപ്പിക്കുന്ന ശുശ്രൂഷകൾക്ക് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കാർമികത്വം വഹിച്ചു. തുടർന്ന് ഇരട്ടകൾക്കായി സ്നേഹവിരുന്നും ഫോട്ടോ സെഷനും നടന്നു. വികാരി റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, സഹവികാരി ഫാ. മാത്യു കോലത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാളും ഇരട്ടകളുടെ മഹാസംഗമവും നടന്നത്.

കഴിഞ്ഞതവണത്തെ സംഗമത്തിൽ പങ്കെടുത്തത് 1356 ഇരട്ടകളാണ്. 35 ജോടികളുമായി ഫാ. ജോസഫ് പുത്തൻപ്പുര വികാരിയായിരിക്കെ 2007 ലാണ് കോതനല്ലൂർ ഇടവകയിലാദ്യാമായി ഇരട്ട സംഗമം ആരംഭിച്ചത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker