Kerala

പാരമ്പര്യത്തനിമയിൽ തൃക്കൊടിത്താനം പള്ളിയിലെ നസ്രാണീസംഗമം ഹൃദ്യമായി

പാരമ്പര്യത്തനിമയിൽ തൃക്കൊടിത്താനം പള്ളിയിലെ നസ്രാണീസംഗമം ഹൃദ്യമായി

തൃക്കൊടിത്താനം: ചട്ടയും മുണ്ടും കവുണിയും കുണുക്കും അണിഞ്ഞ കൊച്ചു സുന്ദരികൾ, ജൂബായും മുണ്ടും അണിഞ്ഞ കൊച്ചു മിടുക്കന്മാർ. മാർഗംകളിയും റമ്പാൻപാട്ടും അരങ്ങുണർത്തിയ നിമിഷങ്ങൾ. മാർ വാലാഹ്, “എന്‍റെ കർത്താവേ എന്‍റെ ദൈവമേ” എന്ന മാർ തോമ്മായുടെ വിശ്വാസ പ്രഖ്യാപന ഗീതികളാൽ മുഖരിതമായ അന്തരീക്ഷം.

തൃക്കൊടിത്താനം സെന്‍റ് സേവ്യേഴ്സ് ഫൊറോനപള്ളിയിൽ വിശ്വാസോത്സവത്തോടനുബന്ധിച്ചു നടന്ന നസ്രാണീ സംഗമം പാരമ്പര്യത്തനിമയുടെ ആഘോഷമായി. നസ്രാണികളുടെ പരമ്പരാഗത വേഷവും നസ്രാണി കലാ പരിപാടികളും സംഗമത്തെ ആകർഷകമാക്കി.

ആയിരത്തിയഞ്ഞൂറോളം കുട്ടികളാണ് പാരമ്പര്യത്തിന്‍റെയും പ്രൗഢിയുടേയും വേഷങ്ങളിഞ്ഞെത്തിയത്.

കുട്ടികൾക്ക് പുറമെ അധ്യാപികമാരും ചട്ടയും മുണ്ടും കുണുക്കും അണിഞ്ഞെത്തിയത് സംഗമത്തെ ഏറെ പ്രോജ്ജ്വലമാക്കി.

പ്രഭാതം മുതൽ പരമ്പരാഗത നസ്രാണിവേഷം ധരിച്ച കുട്ടികളും മുതിർന്നവരും തൃക്കൊടിത്താനം ഫൊറോനാ പള്ളിയിലേക്ക് എത്തിച്ചേർന്നത് കൗതുകക്കാഴ്ചയായിരുന്നു. കുട്ടികൾക്കും അധ്യാപികമാർക്കുമൊപ്പം ചട്ടയുംമുണ്ടുമണയുന്ന അമ്മച്ചിമാരും നീങ്ങിയപ്പോൾ തൃക്കൊടിത്താനം ഗതകാല സ്മരണകളിൽ നിറഞ്ഞു. ഇടവകയിലെ ചട്ടയും മുണ്ടും ധരിക്കുന്ന മുതിർന്ന വനിതകളെ സംഗമത്തിൽ ആദരിച്ചു.

മാർ തോമ്മായുടെ മാർഗം പിന്തുടരുമെന്ന് ദേവാലയത്തിനു മുന്നിലെ കൽക്കുരിശ് സാക്ഷിയായി കുട്ടികൾ പ്രതിജ്ഞ എടുത്തു.

രാവിലെ അതിരൂപത മതബോധന കേന്ദ്രം ഡയറക്ടർ ഫാ. ജോബി കറുകപറന്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. വർഗീസ് കാലായിൽ അധ്യക്ഷത വഹിച്ചു.

ഉച്ചയ്ക്കു നസ്രാണി കലാരൂപങ്ങളായ മാർഗംകളി, റമ്പാൻ പാട്ടു തുടങ്ങി വിവിധ കലാരൂപങ്ങൾ അരങ്ങേറി.

ഫാ. ജിജോ കുറിയന്നൂർ പറന്പിൽ, ഫാ. ജോസഫ് പൂവേലിൽ, ഹെഡ്‌മാസ്റ്റർ ജാൻസണ്‍ ജോസഫ്, സിജോ ആന്‍റണി, ട്രസ്റ്റി ജേക്കബ് മനയ്ക്കൽ, പി.ടി.എ. പ്രസിഡന്‍റ് ബാബു പഴയചിറ എന്നിവർ നേതൃത്വം നൽകി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker