India

ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജിലെ അതിക്രമം: പ്രതിഷേധം വ്യാപകം

ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജിലെ അതിക്രമം: പ്രതിഷേധം വ്യാപകം

ന്യൂഡൽഹി: പ്രശസ്തമായ ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജിലെ ചാപ്പലിലും കുരിശിലും വർഗീയവിദ്വേഷം പരത്തുന്നതിനായി എഴുതി വച്ചതിലും, ദക്ഷിണ ഡൽഹിയിലുള്ള മുഗൾ കാലഘട്ടത്തിലെ ശവകുടീരത്തിൽ വെള്ളയും കാവിയും അടിച്ച് പൂജ തുടങ്ങിയതിലും വ്യാപക പ്രതിഷേധം. ഇതിനിടെ, മന്ദിർ നഹി ബനേഗ, കോളജ് യഹി രഹേഗ (ക്ഷേത്രം നിർമിക്കില്ല, കോളജ് ഇവിടെ തുടരും) എന്ന പുതിയ ചുവരെഴുത്ത് ഞായറാഴ്ച പ്രത്യക്ഷപ്പെട്ടു.

ഡൽഹി സർവകലാശാല നോർത്ത് കാമ്പസിലെ സെന്‍റ് സ്റ്റീഫൻസ് കോളജിനോട് ചേർന്നുള്ള ഹിന്ദു കോളജിനു മുന്നിലെ ബസ് വെയ്റ്റിംഗ് ഷെൽട്ടറിലാണ് വലിയ അക്ഷരത്തിൽ ബദൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ബസ് ഷെൽട്ടറിലെ വലിയ പരസ്യബോർഡിൽ ചുവന്ന നിറത്തിലാണ് ഈ എഴുത്ത്. കോളജുകളുടെ സ്വയംഭരണാധികാരം ഇല്ലാതാക്കണമെന്ന് (സ്മാഷ് ഓട്ടോണമി) ഇതേ ബസ് ഷെൽട്ടറിന്‍റെ വശത്തുള്ള മറ്റൊരു ബോർഡിലും എഴുതിയിട്ടുണ്ട്.

സെന്‍റ് സ്റ്റീഫൻസ് കോളജ് ചാപ്പലിന്‍റെ വാതിലിൽ മന്ദിർ യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്നും കോളജിനു മുന്നിലെ കുരിശിൽ ഐആം ഗോയിംഗ് ടു ഹെൽ (ഞാൻ നരകത്തിലേക്കു പോകുന്നു) എന്നും കഴിഞ്ഞ ദിവസം കറുത്ത അക്ഷരത്തിൽ എഴുതിയിരുന്നു. കോളജ് ചാപ്പലിനു പിന്നിലുള്ള ഒരു കുരിശും അക്രമികൾ തകർത്തിരുന്നു. ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനോ, കുറ്റം ചെയ്തവരെ അറസ്റ്റു ചെയ്യാനോ പോലും കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പോലീസ് തയാറാട്ടില്ല.

ഡൽഹി സഫ്ദർജംഗ് എൻക്ലേവിലുള്ള ഹുമയൂണ്‍പൂരിലെ അതിപുരാതനായ ശവകുടീരം മധ്യകാലഘട്ടത്തിലേതാണെന്ന് പുരാവസ്തു വിദഗ്ധർ അറിയിച്ചു. ഈ സ്മാരകം സംരക്ഷിക്കുന്നതിന് 2009-ൽ തന്നെ വിജ്ഞാപനം ഇറക്കിയിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് ഡൽഹി സർക്കാരിന്‍റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. പൗരണിക സ്മാരകത്തിലെ കൈയേറ്റം ഒഴിപ്പിക്കാനായി പുരാവസ്തു വകുപ്പ് പോലീസിൽ പരാതി നൽകിയിട്ടും ഗൗരവമായ നടപടികൾ ഉണ്ടായില്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker