India

ആന്ധ്രയിലെ ദളിത് ക്രൈസ്തവരെ പട്ടികജാതിയിൽ ഉൾപ്പെടുത്തിയുള്ള ബില്‍ സംസ്ഥാന നിയമസഭ പാസാക്കി

ആന്ധ്രയിലെ ദളിത് ക്രൈസ്തവരെ പട്ടികജാതിയിൽ ഉൾപ്പെടുത്തിയുള്ള ബില്‍ സംസ്ഥാന നിയമസഭ പാസാക്കി

സ്വന്തം ലേഖകൻ

വിജയവാഡ: ആന്ധ്രയിലെ ദളിത് ക്രൈസ്തവര്‍ക്ക് മുമ്പില്‍ ഒടുവില്‍ നീതി. അവരെ പട്ടികജാതിയിൽ ഉൾപ്പെടുത്തിയുള്ള ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. പട്ടികജാതി പദവി നല്‍കുന്നതോടെ പിന്നോക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ലക്ഷക്കണക്കിന് ദളിത ക്രൈസ്തവരുള്ള ആന്ധ്രയില്‍ കാലങ്ങളായി ഉയിര്‍ന്നിരുന്ന ആവശ്യത്തിനാണ് നിയമനിര്‍മ്മാണത്തിലൂടെ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയത്. നിയമസഭ പാസാക്കിയ ബില്‍ തുടര്‍നടപടികള്‍ക്കായി കേന്ദ്രത്തിന് സമര്‍പ്പിച്ചു.

എല്ലാ മതങ്ങളെയും ബഹുമാനിക്കുമെന്ന് ബില്ല് അവതരണത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ദളിത് ബുദ്ധമതക്കാര്‍ക്കും ദളിത് സിക്ക് മതക്കാര്‍ക്കും പട്ടികജാതി വിഭാഗത്തിന് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ കാലങ്ങളായി ലഭിച്ചിരുന്നപ്പോള്‍, ഒഴിവാക്കപ്പെട്ടിരുന്നത് ദളിത് ക്രൈസ്തവര്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു വേണ്ടിയുള്ള ഭരണഘടനഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കിയതായും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

മന്ത്രിമാരായ ഗണ്ടാ ശ്രീനീവാസ റാവുവും, കെ.അച്ചന്നൈദുവും ചേര്‍ന്നാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ദളിത് ക്രൈസ്തവര്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ് പട്ടികജാതി പദവി. എന്നാല്‍, അനുകൂലമായിരുന്നില്ല ഭരണനേതൃത്വത്തിന്റെ പ്രതികരണം. ആന്ധ്രാ നിയമസഭ പാസാക്കിയ ഈ ബില്ലിനെ രാജ്യത്തെമ്പാടുമുള്ള ദളിത് ക്രൈസ്തവര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker