Vatican

നിര്‍മ്മലമായ ഹൃദയത്തോടെ മാത്രമെ വൈദികന്‍ കുമ്പസാരകൂടിനെ സമീപിക്കാവൂ : ഫ്രാന്‍സിസ് പാപ്പ

പൊന്തിഫിക്കല്‍ ജര്‍മ്മന്‍ കോളേജിലെ സെമിനാരി വിദ്യര്‍ഥികളെ അഭിസംബോധന ചെയ്യുമ്പോഴാണ് പാപ്പയുടെ ശ്രദ്ധേയമായ പരാമര്‍ശം.

അനില്‍ ജോസഫ്

വത്തിക്കാന്‍ സിറ്റി: നിര്‍മ്മലവും പരിശുദ്ധവുമായ ഹൃദയത്തോടെ മാത്രമെ വൈദികന്‍ കുമ്പസാര കൂടിനെ സമീപിക്കാവൂ എന്ന് ഫ്രാന്‍സിസ് പാപ്പ. കരുണാദ്ര സ്നേഹത്തോടെയും എളിമയുളള മനസോടെയും കുമ്പസാരകൂട്ടിനെ സമീപിക്കാത്ത വൈദികന്‍ കുമ്പസാരകൂടില്‍ പ്രവേശിക്കാതിരിക്കന്നതാണ് നല്ലതെന്ന് വീണ്ടും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ.

പരിശുദ്ധ പിതാവ് റഷ്യയെയും ഉക്രെയ്നെയും പരിശുദ്ധമാതാവിന്‍റെ വിമല ഹൃദയത്തില്‍ സമര്‍പ്പിക്കുന്ന വേളയില്‍ വൈദികനില്‍ നിന്ന് കുമ്പസാരം സ്വീകരിച്ച പാപ്പ ഇതേ പരാമര്‍ശം അന്ന് നടത്തിയിരുന്നു.

പൊന്തിഫിക്കല്‍ ജര്‍മ്മന്‍ കോളേജിലെ സെമിനാരി വിദ്യര്‍ഥികളെ അഭിസംബോധന ചെയ്യുമ്പോഴാണ് പാപ്പയുടെ ശ്രദ്ധേയമായ പരാമര്‍ശം.

കൂടാതെ ക്ഷമിക്കുന്ന ഹൃദയത്തോടെ മാത്രമായിരിക്കണം വിശ്വാസികള്‍ അനുരജഞനത്തിന്‍റെ കൂദാശ സ്വീകരിക്കേണ്ടതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

 

ഒരു വൈദികന്‍ സ്നേഹത്തോടും ജ്ഞാനത്തോടും വളരെ കരുണയോടും ഹൃദയ വിശുദ്ധിയോടും കൂടി മാത്രം കുമ്പസാരം കേള്‍ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ജര്‍മ്മന്‍ കോളേജിലെ സെമിനാരി വൈദികരോടും വിദ്യാര്‍ഥികളോടുമുളള കൂടികാഴ്ച അവസാനിപ്പിച്ചത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker