Vatican

തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ഒഴിവാക്കി ഫ്രാന്‍സിസ് പാപ്പാ

കാല്‍മുട്ട് വേദന മൂലം ദിവ്യകാരുണ്യ തിരുനാള്‍ ദിനത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടന്ന് ദിവ്യബലിയിലും, ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ദിവ്യകാരുണ്യാശീര്‍വാദത്തിനും പാപ്പാ നേതൃത്വം നല്‍കുകയില്ല

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി: കാല്‍മുട്ട് വേദന മൂലം ദിവ്യകാരുണ്യ തിരുനാള്‍ ദിനത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടന്ന് ദിവ്യബലിയിലും, ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ദിവ്യകാരുണ്യാശീര്‍വാദത്തിനും പാപ്പാ നേതൃത്വം നല്‍കുകയില്ല. വ്യാഴാഴ്ച നടക്കുന്ന ദിവ്യകാരുണ്യ തിരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷം, കോവിഡ്-19 മഹാമാരി വ്യാപനം തടയുന്നതിനായി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വിശ്വസികളുടെ എണ്ണം വളരെ പരിമിതപ്പെടുത്തി, പ്രദക്ഷിണമൊന്നുമില്ലാതെയാണ് ആരാധന തിരുകര്‍മ്മങ്ങള്‍ നടന്നത്.

വിവിധ വര്‍ഷങ്ങളായി ദിവ്യകാരുണ്യത്തിന്‍റെ തിരുനാളില്‍ സെന്‍റ് ജോണ്‍ ലാറ്ററന്‍ പേപ്പല്‍ ബസിലിക്കയുടെ അങ്കണത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി വരുന്ന പാരമ്പര്യം നിലനിര്‍ത്തിയിരുന്ന പാപ്പാ, അവിടെ നിന്ന് റോമിലെ മരിയന്‍ ബസിലിക്കയിലേക്കു (മേരി മേജര്‍) നടത്തുന്ന പ്രദക്ഷിണത്തിലും വിശ്വാസികളോടൊപ്പം പങ്കുചേര്‍ന്നിരുന്നു.

കോവിഡ്-19 പകര്‍ച്ചവ്യാധികള്‍ക്കിടയിലെ ദിവ്യകാരുണ്യ തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, റോമിന് ചുറ്റുമുള്ള വിവിധ ഇടവകകളിലും പ്രദേശങ്ങളിലും ദിവ്യബലിയിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും പങ്കെടുത്തു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ ഈ പാരമ്പര്യം പങ്കിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ രണ്ട് വര്‍ഷമായി, കോവിഡ് പകര്‍ച്ചവ്യാധി മൂലം പ്രദക്ഷിണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വളരെ പരിമിതമായ എണ്ണത്തിലുള്ള വിശ്വാസികളുമായാണ് തിരുകര്‍മ്മങ്ങള്‍ ആഘോഷിച്ചിരുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker